ചേര്‍ത്തല: മുത്തശ്ശിയും മുത്തച്ചനും ആകേണ്ട പ്രായത്തില്‍ കണ്മണി പിറന്നു. അനിരുദ്ധന്റെയും ലീലാമ്മയുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ല.
കോട്ടയം വടവാതൂര്‍ പഴയത്ത് റിട്ടേര്‍ഡ് വില്ലേജ് ഓഫിസര്‍ അനിരുദ്ധന് (57), ഭാര്യ ലീലാമ്മ (52) എന്നിവരാണ് നീണ്ട 10 വര്‍ഷത്തിനുശേഷം പെണ്‍കുട്ടി പിറന്നതില്‍ സന്തോഷിക്കുന്നത്. വൈകി വിവാഹിതരായ ഇവര്‍ക്ക് ഒന്നര വര്‍ഷം ആയിട്ടും കുട്ടികള്‍ ആകാത്തതിനെ തുടര്‍ന്നാണ് വിവിധ ചികിത്സകള്‍ ആരംഭിച്ചത്. നീണ്ട എട്ടര വര്‍ഷം ഇവര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ തേടി. ഒന്നര വര്‍ഷം മുന്‍പ് കിന്‍ഡര്‍ ഹോസ്പിറ്റല്‍ നടത്തിയ സൃഷ്ടി എന്ന സൗജന്യ ക്യമ്പില്‍ പങ്കെടുത്തു. ഇതില്‍ നിന്ന് കൂടുതല്‍ ചികിത്സയ്ക്ക് ഇവര്‍ ഹോസ്പിറ്റലിനെ സമീപിച്ചു.
ചികിത്സയിലൂടെ രണ്ട് കുഞ്ഞുങ്ങള്‍ ലഭിച്ചു. എന്നാല്‍ ഒരു കുട്ടി ഗര്‍ഭകാലത്ത് തന്നെ നഷ്ടമായി. കുട്ടി റ്റിയൂബില്‍ കിടന്ന് വളര്‍ന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു കുട്ടിയെ കീ ഹോള്സര്ജറിയിലൂടെ നീക്കം ചെയ്തു. വൈകിയുള്ള ഗര്‍ഭധാരണം ആപത്കരമായതിനാല്‍ വളരെ ശ്രദ്ധയോടെയാണ് പരിപാലിച്ചത്. ഇവര്‍ ചേര്‍ത്തലയില്‍ തന്നെ താമസിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരുടെ വീട്ടില്‍ എത്തി പരിചരിച്ചു. കഴിഞ്ഞ 30ന് ലീലാമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. പ്രസവ സമയത്ത് കുറച്ച് ഷുഗര്‍ കുടിയതല്ലാതെ മറ്റ് പ്രശനങ്ങള്‍ ഒന്നു ഉണ്ടായില്ല 2.25 കി.ഗ്രാം തൂക്കം ഉള്ള കുട്ടിക്ക് ഇവര്‍ അനഘ എന്ന് പേരും ഇട്ടു.
ഡോ. മനോജ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവരെ ചികിത്സിച്ചത്. ഡോ. ആനന്ദന് കെ.എസ്. ഡോ. അഭിഷേക്, ഡോ. വിനോദ് ചെറിയാന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: