ന്യൂദല്‍ഹി:കൊല കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ കൗമാരക്കാരന് വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊന്നു.ഫരീദാബാദ് സ്വദേശിയായ 17കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദക്ഷിണ ദല്‍ഹിയിലെ ബി.കെ. ദത്ത് കോളനി നിവാസിയായ മിഥിലേഷ് ജയിന് എന്ന വൃദ്ധയെ മോഷണ ശ്രമത്തിനിടെ പ്രതി കഴുത്ത് ഞെരിച്ച് കൊന്നത്. സ്വഭാവിക മരണമാണെന്നാണ് പോലീസ് കരുതിയതെങ്കിലും വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും നഷ്ടപ്പെട്ട വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പിന്നീട് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്തുന്നതിനാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ചു മാസം മുന്‍പും റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താനെന്ന പേരില്‍ സ്വപ്നേഷ് ഗുപ്തയെന്ന 13കാരനെ ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കാമുകിയുടെ സഹായത്തോടെയായിരുന്നു ഇത്. കുട്ടിയുടെ പിതാവിനോട് മോചനദ്രവ്യമായി 60,000 രൂപ ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇവരുടെ പക്കല്വച്ച് കുട്ടി കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടിയെങ്കിലും ജുവനൈല്‍ ഹോമിലെ വാസത്തിനിടെ സല്‍സ്വഭാവിയെന്ന് കണ്ട് രണ്ടു മാസത്തിനുശേഷം വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: