ദിബ്രുഗഡ്: പദ്ധതികള്‍ നടപ്പാക്കുന്നത് വൈകുമ്പോള്‍ അതിനു ചെലവിടേണ്ടിവരുന്ന പണത്തിലും വന്‍ വര്‍ദ്ധന ഉണ്ടാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുകയെന്നത് പ്രധാനമാണ്. ആസൂത്രണം അനുസരിച്ച് നടപടികള്‍ ഇല്ലാതെവന്നാല്‍ പദ്ധതികള്‍ വൈകും. അതു രാജ്യ വികസനത്തിനെ പ്രതികൂലമായി ബാധിക്കും, വടക്ക്-കിഴക്കന്‍ മേഖലയിലെ ആദ്യത്തെ പെട്രോകെമിക്കല്‍ പ്രോജക്ടിന്റെ ഉദ്ഘാടനം അസമില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
അസം, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനെത്തിയ പ്രധാനമന്ത്രി, വടക്ക്-കിഴക്കന്‍ മേഖലകളുടെ വികസനമില്ലാതെ രാജ്യത്തിന് വികസനമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക്-കിഴക്കന്‍ മേഖലയുടെ വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭാരതത്തിലെ ഏറ്റവും വലിയ മെഴുക് നിര്‍മാണ യൂണിറ്റാണിത്. വളരെ മുമ്പ് ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്യുവാന്‍ ആകുമെന്ന് കരുതിയില്ലായെന്നും മോദി പറഞ്ഞു. പദ്ധതി വൈകുമ്പോള്‍ അതനുസരിച്ച് ചെലവും വര്‍ദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അസം. ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്നലെ തുടക്കമായത്. ഗുവാഹത്തിയില്‍ പന്ത്രാണ്ടാമത് സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. അസമില്‍ നിരവധി പരിപടികളിലും മോദി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: