ന്യൂദല്‍ഹി: ബാംഗളൂരിവില്‍ താന്‍സാനിയ സ്വദേശിയായ വിദ്യാര്‍ഥിനിയെ ആക്രമിച്ചു വിവസ്ത്രയാക്കി നടത്തിച്ച സംഭവത്തില്‍ ഇന്‍സ്പെക്ടറെയും രണ്ടു കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയതിനാണു സസ്പെന്ഷന്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.യുവതിക്കു സംരക്ഷണം നല്കാന് ഇവര്‍ക്കു കഴിഞ്ഞില്ലെന്ന കാരണത്താലാണ് സസ്പെന്ഷന്.
എന്നാല്‍, സംഭവത്തില്‍ ശരിയായ നിലയില്‍ കേസെടുക്കാന്‍ തയാറാകാതിരുന്നതിനാണ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തത്. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇതിനിടെ ഇന്നു കേസുമായി ബന്ധപ്പെട്ടു നാലു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം നടന്നുപോകുമ്പോള്‍ ശബ്ന താജ്(35) എന്ന വീട്ടമ്മ കാറിടിച്ചു മരിച്ചിരുന്നു. വിദേശവിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. എന്നാല്‍, അപകടംനടന്ന് അരമണിക്കൂറിനുശേഷം അതുവഴിവന്ന കാറിലുണ്ടായിരുന്ന താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ ജനക്കൂട്ടം ഉപദ്രവിക്കുകയായിരുന്നു. അപകടമുണ്ടാക്കിയവരുടെ സുഹൃത്തെന്നു സംശയിച്ചായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: