കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ എട്ടിനും 8.45നും മധ്യേ തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഉത്സവക്കൊടിയേറ്റ്. 18നാണ് ആറാട്ട്. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം 16ന് നടക്കും.
ഒന്നാം ദിവസം ഉദ്ഘാടത്തിനു ശേഷം സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നവീകരിച്ച വില്ലുകുളത്തിന്റെയും മഹാദേവക്ഷേത്രത്തിലെയും ശ്രീകൃഷ്ണ കോവിലിലെയും പിച്ചളപൊതിഞ്ഞ ബലിക്കല്ലുകളുടെയും സമര്‍പ്പണം തുടര്‍ന്നു നടക്കും. പത്തിനു വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു ശാസ്ത്രീയ നൃത്തം,പുലര്‍ച്ചെ രണ്ടിനു വെടിക്കെട്ട്. 11നു ഉച്ചയ്ക്ക് ഒന്നിനു ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു വിളക്ക്, 9.30നു കഥകളി.
12നു രാവിലെ 11.45നു പുല്ലാങ്കുഴല്‍ കച്ചേരി,വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഒമ്പതിനു കഥകളി. 13നു ഉച്ചകഴിഞ്ഞു 2.15നു കുടുക്ക വീണക്കച്ചേരി. രാത്രി ഒമ്പതിനു കഥകളി. 14നു രാത്രി ഒമ്പതിനു ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കല്‍ ഡാന്‍സ്, 11നു ഭക്തിഗാനമേള, 1.30നു നൃത്തനാടകം എന്നിവയുണ്ടാകും.
15നു രാത്രി ഒമ്പതിനു വിളക്ക്, 11നു കഥാപ്രസംഗം, രണ്ടിനു നൃത്തനാടകം. 16നു വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ആറിനു താലപ്പൊലിസമര്‍പ്പണം, 9.30നു ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്. രാത്രി 12ന് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും, പുലര്‍ച്ചെ രണ്ടിനു വലിയവിളക്ക്.
പള്ളിവേട്ട ദിനമായ 17നു രാവിലെ ഏഴിനു നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷല്‍ പഞ്ചാരിമേളം, വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി. രാത്രി 9.30നു ഗാനമേള, 12നു പള്ളിനായാട്ട്.
പതിനെട്ടിന് ഉച്ചയ്ക്ക് 12നു ആറാട്ടു പുറപ്പാട്, 3.30നു ഡോ.കെ. ഓമനക്കുട്ടിയുടെ സംഗീതസദസ്, രാത്രി 9.30നു മല്ലാഡി ബ്രദേഴ്സിന്റെ ആറാട്ട് കച്ചേരി, ഒന്നിന് ആറാട്ട് എതിരേല്‍പ്പ്, രണ്ടിന് ആറാട്ട് എഴുന്നള്ളിപ്പ്. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എന്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ബേബി ശശികല, രഘുനാഥന് നായര്‍, പി.ജി. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: