വൈക്കം: കോവിലകത്തുകടവ് മാര്‍ക്കറ്റില്‍ കോടികള്‍ മുടക്കി പണിത സ്റ്റാള്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം തികഞ്ഞിട്ടും നോക്കുകുത്തിയായി തുടരുന്നു. ഒരു കോടി 64 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച മാര്‍ക്കറ്റ് മന്ത്രി കെ.ബാബുവാണ് ഉദ്ഘാടനം ചെയ്തത്് ഉദ്ഘാടനത്തിന് ശേഷവും ഇവിടെക്ക് കച്ചവടം മാറ്റാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. അശാസ്ത്രീയമായി നിര്‍മ്മിച്ചതാണ് സ്റ്റാളിലേക്ക് മാറുവാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകാത്തത്.
പരമ്പര്യ മാര്‍ക്കാറ്റായ ഇവിടെ രാവിലേയും ഉച്ചക്കും ആയിരത്തി അഞ്ഞൂറിലധികം കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും കച്ചവടം നടത്തുണ്ട്. ഇവര്‍ക്കായി പിണിതിരിക്കുന്നത് 20 ഇടുങ്ങിയ സ്ററാളുകള്‍ മാത്രമാണ് ഇവിടെ കാല്‍ഭാഗം പോലുമുള്ള തൊഴിലാളികള്‍ക്ക് കച്ചവടം നടത്താനുള്ള സ്ഥലം തികയില്ല .എഴുപത്് സെന്റ്് സ്ഥലത്താണ് മാര്‍ക്കറ്റ്് പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറ്കണക്കിനു വാഹനങ്ങളാണ് നിത്യവും എത്തുന്നത് സ്ഥലപരിമിതി മൂലം വഴി തടസപ്പെടുന്നത് നിത്യസംഭവമാണ് ഇതിനുള്ളിലാണ് അശാസ്ത്രിയമായി കെട്ടിടം നിര്‍മ്മിച്ചത്.നിര്‍മ്മാണവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം പൂര്‍ണ്ണമായും ഉള്ക്കെള്ളാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.
അശാസ്ത്രീയ നിര്‍മാണം ചൂണ്ടിക്കാട്ടി ഒരുവിഭാഗം തൊഴിലാളികള്‍ രംഗത്ത് വന്നെങ്കിലും രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഇവര്‍ക്ക് പിന്തിരിയേണ്ടിവന്നു.താലൂക്കില്‍ മറ്റു മാര്‍ക്കറ്റുകള്‍ നിലവിലുള്ളത് റ്റി.വി.പുരത്തും,മുറിഞ്ഞപുഴയിലുമാണ.് ഇവിടെ രാവിലെ മാത്രമാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്്.ഉച്ചയോടെ മത്സ്യവുമായി എത്തുന്ന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയുന്ന താലൂക്കിലെ എക മാര്‍ക്കറ്റാണ് കോവിലകത്തും കടവ് മാര്‍ക്കറ്റ് .ഇതിന്റെ പ്രാധാന്യം മനസിലാക്കാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ഈ മാര്‍ക്കറ്റിന്റെ വികസനത്തിന് തടയിടുന്നത്്. സംസ്ഥാനത്ത്് തന്നെ ഒരു വ്യവസായ മേഖലയും ഇല്ലാത്ത താലൂക്കുകളില്‍ ഒന്നായ വൈക്കത്തിന്റെ എക ആശ്രയമാണ് ഈ മാര്‍ക്കറ്റ്്.ആയിരത്തോളം കുടുംബങ്ങളാണ് ഈ മാര്‍ക്കറ്റിനെ ആശ്രയിച്ചു കഴിയുന്നത്.
ഇതിനെ പുനരുദ്ധരിച്ച് മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം മാര്‍ക്കറ്റിനോട് ചേര്‍ത്ത് നവീകരിച്ചാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഒരു പരിധിയോളം കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: