ഇടുക്കി: തോട്ടംമേഖലയില്‍ സമാനതകളില്ലാത്ത സമരം നടത്തി ശ്രദ്ധയാകര്‍ഷിച്ച പെമ്പിളൈ ഒരു മൈയെ ഒപ്പം നിര്‍ത്താന്‍ കത്തോലിക്ക കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങി. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ബിജു പറയന്നിലമാണ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ അടുത്തിടെ ആരംഭിച്ച സ്വതന്ത്ര തൊഴിലാളി യൂണിയന്റെ രജിസ്ട്രേഷന് നടപടിക്ക് സഹായമൊരുക്കിയത് ബിജുവാണ്. പുതുതായി രൂപീകരിച്ച തൊഴിലാളി യൂണിയന്റെ നിയമോപദേഷ്ടാവായി അഡ്വ. ബിനുവിനെ നിയമിച്ചതോടെയാണ് പൈമ്പിളൈ ഒരുമൈയുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് വെളിവായത്.
തൊഴിലാളി യൂണിയന്റെ പതാക പ്രകാശന ചടങ്ങ് മുദ്രാവാക്യം മുഴക്കിയാണ് ബിജു നിര്‍വ്വഹിച്ചത്. മാത്രവുമല്ല. യൂണിയന്റെ തന്ത്രപ്രധാന പോസ്റ്റുകളില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ താല്‍പ്പര്യമാണ് നടപ്പാക്കിയത് എന്നും ആക്ഷേപമുണ്ട്. സഭാ വിശ്വാസികളായ ലിസി സണ്ണിയും സ്റ്റെല്ലമേരിയുമാണ് സംഘടനയുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നത്.
പെമ്പിളൈ ഒരുമൈയുടെ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച ഗോമതി ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിലേക്ക് പോയതിന് പിന്നാലെയാണ് കത്തോലിക്ക കോണ്‍ഗ്രസ് പ്രത്യക്ഷമായി പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് തുടങ്ങിയത്. മൂന്നാര്‍ സമരത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സമരക്കാര്‍ക്ക് ആഹാരം എത്തിച്ച് നല്‍കിയിരുന്നതായി യൂണിയന് പ്രസിഡന്റ് ലിസി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കത്തോലിക്ക സഭയുടെ നിലപാടുകള്‍ക്കനുസരിച്ചാകും പെമ്പിളൈ ഒരു മൈയുടെ മുന്നോട്ടുപോക്ക്. ഒരു മതസംഘടനയ്ക്ക് കീഴില്‍ പെമ്പിളൈ ഒരുമൈയെ എത്തിച്ച ലിസി സണ്ണിയുടെ നിലപാടുകളെത്തുടര്‍ന്ന് ഒരു വിഭാഗം തോട്ടം തൊഴിലാളികള്‍ മറ്റ് സംഘനടകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: