മുംബൈ: ടിബി പോലുള്ള അസുഖങ്ങളുടെ രോഗാണുക്കള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനെതിരെ നിയമം കൊണ്ടുവരാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ വന്‍പിഴ ഈടാക്കുവാനാണ് ഉദ്യേശിക്കുന്നത്. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനും സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നിയമ നീതിന്യായ വകുപ്പുകളുമായി ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് ഉദ്യേശിക്കുന്നത്. ലോകക്യാന്‍സര്‍ ദിനത്തില്‍ സംസാരിക്കുമ്പോള്‍ ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് ഇതിന്റെ ആവശ്യകതെയക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: