മുംബൈ: തീരത്തടിഞ്ഞ 40 അടി നീളത്തിലുള്ള നീല തിമിംഗലത്തെ ആഴക്കടലിലേക്ക് തിരിച്ചെത്തിച്ച് രക്ഷിച്ചു. ദാപോളി തീരത്ത് മൂന്നടി വെള്ളം മാത്രമുള്ളിടത്ത് എത്തപ്പെട്ട തിമിംഗലത്തെയാണ് തിരിച്ച് ആഴക്കടലിലെത്തിച്ചത്. ഭാരതത്തില്‍ ഇതാദ്യമായിട്ടാണ് തീരത്തടിഞ്ഞ ഒരു തിമിംഗലത്തെ രക്ഷപ്പെടുത്തുന്നത്.
മഹാരാഷ്ട്ര ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്റെ മേല്‍നോട്ടത്തിലാണ് ദൗത്യം നടന്നത്. ഭാരത-ജര്‍മന്‍ പ്രോജക്ടിന് കീഴില്‍ ജോലി ചെയ്യുന്ന അഭിനയ് കെല്സാക്കര്, മോഹന്‍ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരും സന്നദ്ധസംഘടനകളും സഹായത്തിനെത്തി. തിമിംഗലങ്ങള്‍ തീരത്തടിയുന്നത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്തുവാന്‍ മത്സ്യതൊഴിലാളികള്‍ക്ക് സിസിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: