മട്ടാഞ്ചേരി: ധര്‍മ്മഗുരു സേവയില്‍ ജീവിത സമര്പ്പണധന്യതയുടെ സംതൃപ്തിയുമായി നാല് പതിറ്റാണ്ടിന് ശേഷം സഹോദരങ്ങള്‍ ജന്മദേശത്തേയ്ക്ക് മടങ്ങുന്നു. കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ആത്മീയ, ധാര്‍മ്മിക ജീവിതത്തില്‍ ഗുരു സേവനടത്തിയ സഹോദരങ്ങളായ എച്ച്.ബാലക്വഷ്ണപ്രഭു (61)(ബലു മാം) എച്ച്.രമേശ് പ്രഭു(59) എന്നിവരാണ് ജന്മദേശമായ കൊച്ചിയിലേക്ക് മടങ്ങുന്നത്. ഹരിദ്വാര്‍ വ്യാസാശ്രമത്തിലെ സുധീന്ദ്രതീര്‍ത്ഥ സ്വാമി സമാധി ആരാധനാ മഹോത്സവത്തിന്റെ ആരവങ്ങള്‍ക്ക് ശേഷം ഗുരുസമാധി വൃന്ദാവനത്തില്‍ പ്രാര്‍ത്ഥന നടത്തി തിങ്കളാഴ്ച ഇവര്‍ ജന്മദേശത്തേക്ക് തിരിക്കും. 47 വര്‍ഷം സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ പൂജാദി പരിചാരക സേവ നടത്തിയ ധന്യതയില്‍ ബാലകൃഷ്ണപ്രഭുവും 42 വര്‍ഷം ഗുരുവിന്റെ വാഹന സാരഥിയും ദേഹരക്ഷകനായും സേവ നടത്തിയ രമേശ് പ്രഭുവും ജീവിതം ഗുരു സേവയിലര്പ്പിച്ച് ജീവിത സംതൃപ്തി നേടുകയായിരുന്നു.
കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ 1969ലെ കൊച്ചി ടി.ഡി ക്ഷേത്രത്തിലെ ചാതുര്മാസവ്രത വേളയില്‍ മഠത്തില്‍ സേവനത്തിലൂടെയാണ് ധര്മ്മപീഠമായ കാശിമഠത്തിലെ പരിചാരക സേവകനാകുന്നത്. മഠം പുജാ വേളയില്‍ വേണ്ട സേവനങ്ങള്‍ നടത്തുവാനായിരുന്നു ആദ്യ നിര്‍ദ്ദേശം. രണ്ട്മാസം മാത്രം നീണ്ടുനിന്ന മഠത്തിലെ പ്രവര്‍ത്തിയില്‍ നിന്ന് പെടുന്നനെയാണ് ഗുരുവിന്റെ മുറിയിലെ സേവകനായത്. കന്യാകുമാരിയില്‍ വെച്ച് ഗുരുവിന്റെ പരിചാരക സേവകനായ ശ്രീനിവാസപ്രഭു വാര്‍ദ്ധകം മൂലം പിന്മാറിയതോടെ ബാലകൃഷ്ണപ്രഭു പ്രധാന ഗുരു സേവകനായി മാറി. ഗുരുവിന്റെ താമസമുറിയിലെ സന്ദര്‍ശന നിയന്ത്രണവും പൂജാവേളയില്‍ ഒരുക്കങ്ങള്‍ നടത്തുന്നതും ബാലകൃഷ്ണപ്രഭുവിന്റെ സേവനമായി മാറി.
അവിവാഹിതനായി 47 വര്‍ഷം നീണ്ട പരിചാരക സേവയില്‍ നിന്ന് അമ്മയുടെ നിര്യാണവേളയിലുണ്ടായ അനുഷ്ഠ മൂലമാണ് മാറി നിന്നത്. ഇതിനിടെ ജന്മദേശമായ കൊച്ചിയിലെ ബലുവിന്റെ ഭവന സന്ദര്‍ശനം സ്വാമിജിയുടെ കൊച്ചി ടി.ഡി ക്ഷേത്ര ക്യാമ്പ് വേളയില്‍ മാത്രമായിരുന്നു. ഒരിക്കല്‍ പോലും സ്വാമിജിയെ വിട്ട്പിരിയാന്‍ തോന്നിയിട്ടില്ല; മാതൃവാത്സല്യത്തിന്റെ പ്രതിഫലനമാണ് സ്വാമിജിയില്‍ നിന്ന് ലഭിച്ചിരുന്നത്, ബാലകൃഷ്ണപ്രഭു പറഞ്ഞു. പരിചരണ വേളയില്‍ തെറ്റുകളുണ്ടായാല്‍ സ്വാമിജി ശകാരിക്കുമെങ്കിലും നിമിഷങ്ങള്‍ക്കകം വാല്‍സല്യത്തോടെ പൊരുമാറും. പല ഘട്ടങ്ങളിലും തങ്ങളുടെതായ മനോവിഷമങ്ങളെ സ്വാമിജി തിരിച്ചറിഞ്ഞിരുന്നു.
1969 ല്‍ തുടങ്ങിയ ഗുരു സേവ 2016 ജനുവരി 17 ലെ ഗുരു ജീവല്‍ മുക്തി ഘട്ടം വരെ ജീവിത പുണ്യവ്രതമായാണ് കാന്നുന്നത്. ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ ഗുരുവിന്റെ അവസാന ഘട്ടത്തിലും സമീപത്തുണ്ടായിരുന്ന ബാലകൃഷ്ണപ്രഭു ഒരിക്കല്‍പ്പോലും പരിചാരക സേവയില്‍ നിന്ന് മടങ്ങുവാനാഗ്രഹിച്ചിട്ടില്ലെന്ന് പറഞ്ഞു.
1974ലാണ് രമേശ് പ്രഭു കാശി മഠം പരിചാരകനാകുന്നത്. മംത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 1983 മുതല്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ വാഹന സാരഥിയായി. 88 മുതല്‍ മഠത്തില്‍ ചന്ദനം തയ്യാറാക്കേണ്ട സേവനവും ഏറ്റെടുത്തു. 2016 വരെ സ്വാമിജിയുടെ ആരോഗ്യരക്ഷാ പരിപാലന കാര്യങ്ങളിലും രമേശ് പ്രഭു സേവകനായിരുന്നു.
കൊച്ചിയിലെ നിര്‍ധന കുടുംബത്തില്‍ എന്‍.ഹരി പ്രഭു-ശാരദാബായിയുടെ മക്കളായ ബാലു, രമേശ് സഹോദരങ്ങള്‍ ഗുരുസേവയില്‍ ഇന്നും സംതൃപ്തരാണ്. ഹരി പ്രഭു ദമ്പതികളുടെ മറ്റ് മക്കളായ മുകുന്ദപ്രഭു, സുരേഷ് പ്രഭു, രമേശ് പ്രഭു എന്നിവരും കാശി മഠം ഗുരു സേവനത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: