മാവോലിക്കര: കാര്‍ഷിക സംസ്കൃതിയുടെ ഭൂമിക ഓണാട്ടുകരയില്‍ വിമോചനയാത്രയുടെ സമരനായകന് നല്‍കിയത് കാര്‍ഷിക സംസ്കൃതിയിലൂന്നിയ സ്വീകരണം. മാവേലിക്കരയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും നല്‍കിയാണ് കുമ്മനത്തിന് സ്വീകരണം ഒരുക്കിയത്.
വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ നെല്‍ കതിര്കുലകള് സമ്മാനിച്ചു. ചെത്തികുളങ്ങരയിലെ പ്രതിനിധി പത്ത് കിലോ വരുന്ന വരിക്ക ചക്കയാണ് സമ്മാനമായി നല്‍കിയത്. ആറന്മുളയില് ചക്ക ഫെസ്റ്റ് നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ രാജേട്ടനുള്ള ഓര്‍മ്മ സമ്മാനം കൂടിയായിരുന്നു അത്. കുംബളങ്ങിയും വെള്ളിരിക്കയും പടവലങ്ങയും ഒക്കെയായി സ്വീകരിക്കാനെത്തിയവര്‍ നിര നിരയായി എത്തിയേേപ്പാള് സ്വീകരണ ചടങ്ങ് വിമോചനയാത്ര മുദ്രാവാക്ക്യങ്ങളോട് നീതി പുലര്‍ത്തുന്നതായി മാറി.
സ്വന്തം കൈയാല്‍ നിര്‍മ്മിച്ച കലപ്പയുടെ ചെറു മാതൃക നല്‍കിയാണ് ഒരു കലാകാരന് രാജേട്ടനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഒരു സംഘം കര്‍ഷകര്‍ ചേര്‍ന്ന് പച്ച ഇലകിരീടം രാജേട്ടനെ ധരിപ്പിച്ചു. ഓണത്തിന് ആ പേര് വരാന്‍ കാരണമായ ഓണാട്ടുകരയുടെ പഴമയും പാരമ്പര്യവും എല്ലാം തെളിഞ്ഞു നിന്ന സ്വീകരണ പരിപാടി തീരുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: