കൊച്ചി: കോണ്‍ഗ്രസ് നേതാക്കളാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് സോളാര്‍ കേസിലെ മുഖഅയപ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷനു മുമ്പാകെ നടത്തി വെളിപ്പെടുത്തലുകളിലാണ് സരിത ഈ കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനമാണ് അവരിലേക്ക് ഇതു സംബന്ധിച്ച അന്വേഷണങ്ങളൊന്നും എത്താതിരുന്നതെന്നും സരിത തുറന്നടിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയ്ക്കെതിരെ നല്കിയ മൊഴിയില്‍ ഉറച്ചു നില്ക്കുന്നു. എ.പി.അബ്ദുള്ളക്കുട്ടിയെ കുറിച്ച് താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും സരിത സോളാര്‍ കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.
സോളാര്‍ ബിസിനസിലെ തകര്‍ച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാന്‍ കഴിയില്ല. ഹൈബി ഈഡന് എം.എല്‍.എയുമായി സോളാര്‍ ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. അത് വെളിപ്പെടുത്താനാവില്ല.
പത്തനംതിട്ടയിലെ എം.പി ആന്റോ ആന്‍ണിയെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും സരിത പറഞ്ഞു. പോലീസ് അസോസിയേഷന് തന്നോട് നാല്‍പ്പത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷം രൂപയേ നല്‍കിയുള്ളൂവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: