കൊച്ചി: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗളാ എക്സ്പ്രസില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ മയക്കി കിടത്തി കവര്‍ച്ച നടത്തി. അമല്‍ (20), ജിനു (25) എന്നിവരെയാണ് മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. മൂന്ന് മൊബൈല്‍ ഫോണും 4000 രൂപയും കവര്‍ന്നു. രാവിലെ 8.10ന് മംഗള എക്സ് പ്രസ് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. രണ്ട് പേര്‍ക്കും പൂണമായി ബോധം തെളിഞ്ഞിട്ടില്ല. ഇവരെ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദല്‍ഹി നിസാമുദ്ദീനില്‍ നിന്നാണ് ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവര്‍ മംഗള എക്സ്പ്രസില്‍ യാത്ര തുടങ്ങുന്നത്. ഇന്ന് രാവിലെ ഷൊര്‍ണൂരില്‍ വണ്ടിയെത്തിയപ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ടി.ടി.ആര് ആണ് വിവരം റെയില്‍വെ പോലീസിനെ അറിയിക്കുന്നത്. ഇന്നലെ ഗോവയിലെ മഡ്ഗാവില്‍ വെച്ച് ഒരു സംഘം യാത്രക്കാര്‍ ഇവരുമായി ചങ്ങാത്തില്‍ ആയിരുന്നു. ഇവരുമൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് നടന്ന കാര്യങ്ങളൊന്നും ഒര്‍മ്മയില്ല എന്നാണ് ഇരുവരും പറഞ്ഞതെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് ഇന്‍സ്പെക്ടര്‍ എം.ശശിധരന് പറഞ്ഞു. യുവാക്കള്‍ക്ക് പൂര്‍ണമായി ബോധം തെളഞ്ഞാലേ ആഭരണങ്ങളോ മറ്റോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനൊക്കൂ എന്നും ശശിധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: