മുഹമ്മ: കയര്‍കയറ്റുമതി സ്ഥാപനത്തിന് പാട്ടത്തിന് നല്കിയ ഭൂമി മറ്റെരു കയര്കമ്പനിയ്ക്ക് നല്‍കാനുള്ള നീക്കം തടഞ്ഞു. ദേശീയപാത തിരുവിഴ പ്രവര്‍ത്തിക്കുന്ന ലൂം-ക്രാഫ്റ്റ് എന്ന കയര്‍ കയറ്റുമതി സ്ഥാപനത്തിന് വ്യവസായ വകുപ്പ് മൂന്നേക്കര്‍ ഭൂമി വ്യവസായ നടത്തിപ്പിനായി നല്‍കിയിരുന്നു. ഇവിടെ വ്യവസായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുമുണ്ട്. മൂന്നേക്കറില്‍ നിന്ന് 75 സെന്റ് മറ്റൊരുകയര് കമ്പനിയ്ക്ക് നല്‍കിയതാണ് തര്‍ക്കത്തിന് കാരണം.
കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് അധികൃതര്‍ ലൂംക്രാഫ്റ്റ് കമ്പിനിയുടെ മതില് പൊളിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് കമ്പനിയിലെ തൊഴിലാളികളും ജീവനക്കാരും വിവരമറിയുന്നത്. ഇതെത്തുടര്‍ന്ന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. പതിമൂന്ന് വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്ത് മറ്റൊരുകമ്പനിയ്ക്ക് നല്‍കിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഭൂമി ഇപ്പോഴും തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലൂംക്രാഫ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാരാരിക്കുളം സി ഐ കെ ജി അനീഷീന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: