$1991ഒക്ടോബര്‍ 5 പാമോലിന്‍ ഇറക്കുമതിക്ക് കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനം.
$മുപ്പതിനായിരം ടണ്‍ ഇറക്കുമതിചെയ്യാനുള്ള തീരുമാനത്തിന് നവംബര്‍ 6ന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
$1992 ജനവരി 24 .ടണ്ണിന് 405 ഡോളര്‍ വില നിശ്ചയിച്ച് ഇറക്കുമതിക്ക് കരാര്‍
$1993 ജൂണ്‍ പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേടുണ്ടെന്നു അകൗണ്ടന്റ് ജനറല്‍ കണ്ടത്തെി.
$1994 ജനവരി 2 പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേടുണ്ടായെന്നും ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ട്
$1996ഒക്ടോബര്‍ പാമോലിന്‍ ഇറക്കുമതിയായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കെ.കരുണാകരനും മറ്റു ആറുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്
$1999 നവംബര്‍ കരുണാകരന് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിനല്‍കി.
കരുണാകരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി.
$1999 ഡിസംമ്പര്‍ 31 തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
$2005 നവംബര്‍ 4 കെ.കരുണാകരന് ഉള്‍പ്പെടെയുള്ളവരെ വിചാരണചെയ്യാനുള്ള തീരുമാനം ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ പിന്‍വലിച്ചു.
$2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിചാരണക്ക് വീണ്ടും അനുമതി നല്കി.
$2007ജൂലൈ 6 കരുണാകരന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.സുപ്രീം കോടതി വിചാരണക്കോടതി നടപടി സ്റ്റേചെയ്തു.
$2010 ഡിസംമ്പര്‍ 9 കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.
$2010 ഡിസംമ്പര്‍ 23ന് കെ.കരുണാകരന് അന്തരിച്ചു.
$2011 ഫെബ്രുവരി 11 ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ ഉള്‍പ്പെടുത്തിയത് നീതികേടാണ് എന്നും തന്നെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്കി.
$2011 ഫെബ്രുവരി 26 കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ വി.എസിന്റെ ഹര്‍ജി .
$2013 സെപ്തംമ്പര്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് കോടതിയില്‍ അപേക്ഷ
$2014 ജനവരി 10 തൃശ്ശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാര്‍ അപേക്ഷ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: