സംശുദ്ധ സാംസ്കാരികജീവിതമാണ് ലക്ഷ്യമാക്കേണ്ടത്. സ്വവര്ഗ്ഗരതിക്കുവേണ്ടി മുന്‍മന്ത്രി പി. ചിദംബരം മുന്‍പന്തിയിലായിരുന്നു. നമ്മുടെ മുന്‍ ‘സാംസ്കാരിക’മന്ത്രി ബേബി എടുത്ത നിലപാടെന്തായിരുന്നു? എന്തായാലും അന്തഃപുരത്തില്‍ അരങ്ങേറുന്നത് പൊതുജനങ്ങളെ ദ്രോഹിക്കാനാകരുത്. പൊതുജനങ്ങള്‍ക്ക് ഉന്നത സാംസ്കാരിക ജീവിതത്തിന്റെ സംരക്ഷണത്തിനായാണ് കോടതിയും സര്‍ക്കാരും ശ്രമിക്കേണ്ടത്. അല്ലാതെ എന്തു കാമകോപ്രായവും ‘മാനുഷിക അവകാശ’മാക്കലല്ല ജനങ്ങളുടെ സംരക്ഷണം.
ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന ചെറുക്കന്റെ വീട്ടില്‍ മേല്‍ക്കാണിച്ച തരത്തിലുള്ള കാമഭ്രാന്തരാണെങ്കില്…. സീരീയലുകളിലും സിനിമകളിലും വരുന്ന കാമഭ്രാന്തിന്റെയും ക്രോധത്തിന്റെയും വാഗ്ധോരണിയില്‍ കുടുങ്ങിയ ഇളംതലമുറക്ക് നേര്‍വഴി ആര് കാട്ടും? എല്ലാ വൃത്തികേടുകളും അതിക്രമങ്ങളും മണിക്കൂറുകളോളം ചിത്രീകരിച്ചിട്ട് അതിനൊരു അവസാനമായി ഒരുത്തനോ ഒരുത്തിയോ ‘രക്ഷക’നായി വരുത്തുന്നത് വെറും നല്ലപിള്ള ചമയലാണ്. സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രവണത വ്യാപകമാണ്. ഇവര്‍ പ്രവാചകര്‍, ഭ്രാന്തിന്റെ വക്താക്കള്‍!
സി.എല്‍.എന്‍. സ്വാമി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: