തിരുവനന്തപുരം: വിശുദ്ധിയുടെയും നന്മയുടെയും പ്രതീകമായിരുന്ന പ്രൊഫ. എസ്. ഗുപ്തന്നായര് നാളത്തെ തലമുറയ്ക്കായി പുതുവഴിതുറന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. പ്രൊഫ. എസ്. ഗുപ്തന്നായര് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 10-ാമത് പുരസ്കാരം കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മാതൃകാധ്യാപകനായിരുന്നു പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഘണ്ടുവില്‍ നിന്ന് ഇംഗ്ലീഷ് ഉച്ചാരണശുദ്ധി വിശദമായി മനസിലാക്കാനായതിന് നിമിത്തമായത് ഗുപ്തന്‍നായരുടെ ഉപദേശമായിരുന്നെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു. അദ്ദേഹത്തിന്റെ വാഗര്‍ഥവിചാരം എന്ന പുസ്തകവും ഏറെ പ്രയോജനപ്രദമായിരുന്നു. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. എന്‍. രാധാകൃഷ്ണന്, കവി പി. നാരായണക്കുറുപ്പ്. എ.ബി. രഘുനാഥന്‍നായര്‍, എം.ജി.ശശിഭൂഷണ്‍, പ്രൊഫ. എസ്. ഗുപ്തന്നായര് ഫൗണ്ടേഷന് സെക്രട്ടറി എ.എം. വാസുദേവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: