കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് സോളാര്‍ കമ്മീഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് സരിത എസ് നായര്‍. ബെന്നി ബെഹ്നാന് എംഎല്‍എ ബി പ്രദീപ്കുമാര്‍ വഴി അഡ്വ. എസ്. രാജീവിനോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും സരിത സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ വ്യക്തമാക്കി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ മുഖ്യമന്ത്രിയും തമ്പാനൂര്‍ രവിയും ആശ്യപ്പെട്ടുവെന്നും സരിത വ്യക്തമാക്കി.
2014ല്‍ താന്‍ ജയിലില്‍ നിന്നിറങ്ങിയശേഷം സിപിഎമ്മുകാരന് എന്ന് പരിചയപ്പെടുത്തിയ പ്രശാന്ത് എന്ന് പേരുള്ള ഒരാള്‍ വീട്ടില്‍ വന്നു. താന്‍ ഇ.പി. ജയരാജന് നിര്‍ദ്ദേശിച്ചതനുസരിച്ച് വന്നതാണെന്നും സോളര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട സത്യം പുറത്തുപറഞ്ഞാല്‍ പത്തുകോടി രൂപ തരാമെന്നും പറഞ്ഞു. എന്നാല്‍ അക്കാലത്തെ തന്റെ നിലപാടുകള്‍ വിരുദ്ധമായിരുന്നതിനാലും വന്നയാളില്‍ വിശ്വാസം തോന്നാത്തതിനാലും അത് മുഖവിലയ്ക്കെടുത്തില്ല. താനിക്കാര്യം തമ്പാനൂര്‍ രവി മുഖേന മുഖ്യമന്ത്രിയെ അറിയിച്ചു.
ജയരാജനെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ അവര്‍ തന്നോടാവശ്യപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സരിതയുടെ ആവശ്യപ്രകാരം രഹസ്യവിചാരണയാണ് ബിജു രാധാകൃഷ്ണന് നടത്തിയത്.
തന്നെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകള്‍ വാട്സ് ആപ് വഴി പ്രചരിപ്പിച്ചത് ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്നു സരിത മൊഴി നല്കി. അതുസംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരെ കന്‍േറാണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നല്കിയ മൊഴി സത്യമെന്നും സരിത.
കമ്മീഷനില്‍ ഇതുവരെ നല്കിയ മൊഴിയില്‍ തുടര്‍ന്നും ഉറച്ചു നില്‍ക്കുമെന്നും സരിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: