കൊട്ടാരക്കര: ജിയോളജിവകുപ്പില്‍ കാര്യസാദ്ധ്യത്തിന് ഇരുപതിനായിരം രൂപ കൈക്കൂലി നല്കേണ്ടുന്ന സ്ഥിതിയാണന്ന് താലൂക്ക് വികസനസമിതിയില്‍ ആരോപണം. അന്വേഷിച്ച് ഉടന്‍ നടപടി എടുക്കമെന്ന് ആര്‍ഡിഒയുടെ ഉറപ്പ്. ഇന്നലെ കൊട്ടാരക്കര താലൂക്കാഫിസ് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസനസമിതിയില്‍ മുരുകദാസന്നായരാണ് ആരോപണം ഉന്നയിച്ചത്.
അഞ്ച് ദിവസത്തേക്ക് ആവശ്യമുള്ള പാസിന് എത്തിയാല്‍പോലും പ്യൂണ്‍ മുതല്‍ ഉള്ളവര്‍ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി നല്‍കണം. ഇല്ലങ്കില്‍ പാസ് ലഭിക്കില്ല. ജീവനക്കാരെ കാണാതെ തന്നെ കാര്യം സാധിക്കാമെന്നും ഇതിനായി എട്ടോളം ഏജന്റുമാര്‍ ഇവിടെയുണ്ടന്നും ഇവരുടെ കൈയ്യില്‍ ഈ തുക നല്കിയാല് മതിയെന്നും മറ്റൊരു അംഗവും ആരോപിച്ചു. സമിതിയിലുണ്ടായിരുന്ന ആര്‍ഡിഒ ആരോപണത്തെ ഗൗരവമായി എടുക്കുന്നുവെന്നും ഉടന്‍ തന്നെ അന്വേഷിച്ച് നടപടി എടുക്കുമെന്നും അംഗങ്ങള്‍ക്ക് ഉറപ്പ് നല്കി. ഇരുപത് ദിവസത്തിനകം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പുലമണ്‍തോട് കൈയ്യേറ്റം ഒഴിപ്പിക്കല്‍, പഴയ കൊല്ലം ചെങ്കോട്ട റോഡ് യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയില്‍ നടപടി യാകാത്തത് അംഗങ്ങളുടെ വിമര്‍ശനത്തിനിടയാക്കി.
കൈയ്യേറ്റം ഒഴിപ്പിക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരാവാദിത്വമാണന്നും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് നോട്ടീസ് നല്കിയിട്ടുണ്ടന്നും തഹസീല്‍ദാര്‍ അറിയിച്ചു.
നടപടി സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് സെക്രട്ടറി വീണ്ടും റവന്യൂ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. പാറ, മണല്‍ കടത്ത് തടയാന്‍ രൂപീകരിച്ച സംയുക്ത ടീം രണ്ട് ദിവസം റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിക്കാത്തത് റെയ്ഡ് വിവരം ചോര്ത്തിയതുകൊണ്ടാണന്ന് ആക്ഷേപമുയര്‍ന്നു. റെയ്ഡിന് ഇത്തരക്കാരെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. കെഎസ്ആര്‍ടിസിയില്‍ നിന്നും സ്വകാര്യ ബസ് സ്റ്റാന്റ് കവാടത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി സ്ഥാപിച്ച കമ്പികള്‍ മാറ്റാന്‍ കഴിയില്ലന്ന് എറ്റിഎ അറിയിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കം ആര്‍ഡിഒയുടെ അധികാരം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ആര്‍ഡിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് തടസമായ കമ്പി മാറ്റണമെന്ന് പോലീസും താലൂക്ക് വികസന സമിതിയും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: