ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ക്വറ്റയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്ത് മരണം. 35 പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ചാവേര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ മരിച്ചവരില്‍ അധികവും സൈനികരാണ്. സ്ഫോടനം നടന്ന സ്ഥലത്തിന് അടുത്തു നിന്നിരുന്ന ഒരു പെണ്‍കുട്ടിയും മരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ആക്രമണത്തെ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം ക്വറ്റയിലുണ്ടായ ഭീകരാക്രമണത്തില്‍7 പേര്മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: