ആലപ്പുഴ: പട്ടണത്തിലെ തെരുവോരങ്ങളില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ തൂത്തുകൂട്ടുന്ന കരിയിലയും ചപ്പുചവറുകളും അവിടെത്തന്നെയിട്ടു കത്തിക്കുന്നത് വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാകുന്നു. പുകശല്യം കാരണം അതുവഴി അന്നേരം കടന്നു പോകുന്നവര്‍ക്കു ശ്വാസംമുട്ടലിനും അലര്‍ജിരോഗങ്ങള്‍ക്കും കാരണമാകുന്നു.
പലയിടങ്ങളിലും ഇങ്ങനെ കത്തിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പലരും ഫോട്ടോകള്‍ സഹിതമുള്ള വിവരണങ്ങള്‍ അയക്കുന്നുമുണ്ട്. പട്ടണത്തില്‍ സ്ഥാപിച്ചിട്ടുള്ള ഏറോബിക് പ്ലാന്റുകള്‍ വിജയകരമല്ലെന്നാണ് ഇതു തെളിയിക്കുന്നത്.
കരിയില അത്യാവശ്യ ഘടകമായ പ്ലാന്റുകളില്‍ ഇടാതെ അതു കത്തിക്കുന്നതില്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്. പ്ലാന്റുകള്‍ക്കു തൊട്ടുസമീപത്തു പോലും വന്‍തോതില്‍ പുകശല്യം അനുഭവിക്കേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: