ചേര്‍ത്തല: ജില്ലയില്‍ കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടവര് സമരത്തിലേക്ക്. ജില്ലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം ഒന്‍പതു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തും. മനുഷ്യത്വത്തിനു നിരക്കാത്ത രീതിയാണ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടവരോടു കാട്ടുന്നതെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, സെക്രട്ടറി വിനോദ്, പ്രണാബ്കുമാര്‍, ജോണ്ബോസ്കോ എന്നിവര്‍ പറഞ്ഞു.
റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് 29 മാസം പിന്നിട്ടിട്ടും ജില്ലയില്‍ നടത്തിയത് 20 നിയമനങ്ങള്‍ മാത്രമാണ്. സംസ്ഥാന തലത്തിലും ഇതു തന്നെയാണ് സ്ഥിതി. ലിസ്റ്റിലുള്‍പെട്ട 80 ശതമാനം പേരും പിഎസ്സിയുടെ പ്രായപരിധി പിന്നിട്ടിരിക്കുന്നതിനാല്‍ ഇനിയൊരവസരമില്ലാത്തവരാണ്. കെഎസ്ഇബിയില്‍ ആവശ്യമായ നിയമനങ്ങള്‍ നടത്താതെ ജീവനക്കാരുടെ മേല്‍ അമിതം ഭാരം അടിച്ചേല്പ്പിക്കുകയാണെും അവര്‍ ആരോപിച്ചു. പരാതികളെ തുടര്‍ന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
വൈദ്യുതി വകുപ്പു മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണെന്നും, വിഷയത്തില്‍ ഇടപെടണമെന്നുകാട്ടി ഗവര്‍ണര്‍ പി. സദാശിവത്തിനു പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: