മുഹമ്മ: വാഹനം ഇടിപ്പിച്ച് തകര്‍ത്ത കമ്പിനിമതില് പോലീസ് സാന്നിധ്യത്തില്‍ പുനര്‍നിര്‍മിച്ചു. തിരുവിഴ കയര്‍പാര്‍ക്കില്‍ സ്വകാര്യകയറ്റുമതി സ്ഥാപനത്തിന് പാട്ടത്തിന് നല്കിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മതിലാണ് വണ്ടിയിടിപ്പിച്ച് തകര്‍ത്തത്. മൂന്നേക്കര്‍ ഭൂമിയാണ് ലൂംക്രാഫ്റ്റ് കമ്പനിയ്ക്ക് വ്യവസായ വകുപ്പ് പാട്ടത്തിന് നല്‍കിയിരുന്നത്. ഈ ഭൂമിയിലെ 75 സെന്റ് മറ്റൊരു കമ്പനിയ്ക്ക് സെന്റിന് 12349 രൂപ നിരക്കില്‍ നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുണ്ടായ സംഘര്‍ഷം പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്. തകര്‍ത്ത മതില് പുനസ്ഥാപിക്കുകയും മതില്പൊളിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായി കിടന്ന ഭൂമിയാണ് പുതിയ കമ്പനിയ്ക്ക് നല്‍കിയതെന്നാണ് അധികൃതരുടെ നിലപാട്. കൃത്യമായി ഭൂമി അളന്ന് തിരിക്കാന്‍ വ്യവസായ വകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരേക്കറോളം സര്‍ക്കാര്‍ ഭൂമി ഇവിടെ ഉണ്ടെങ്കിലും അതും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വളരെ തുച്ഛമായ നിരക്കിലാണ് വ്യവസായ വകുപ്പ് കയര്‍പാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്നതെന്ന പരാതിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: