പ്രാണികളുടെ ഹൃദയത്തില്‍ പ്രവേശിച്ച് ജീവാത്മാവിനെ പ്രവര്ത്തിപ്പിക്കുന്നത്പോലെ, ശ്രീകൃഷ്ണന് അനന്തകോടി ബ്രഹ്മാണ്ഡങ്ങളിലും മഹാവിഷ്ണുവായി ശോഭിച്ച് ബ്രഹ്മാണ്ഡങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്നു.ബ്രഹ്മാവുമുതല്‍ ഉറുമ്പുവരെയുള്ള എല്ലാ ദേവ- മനുഷ്യ- മൃഗ പക്ഷി വൃക്ഷാദികളുടേയും ഉള്ളില്‍ ശോഭിച്ച് അവയെ പ്രവര്‍ത്തിപ്പിക്കുന്നു. ഭഗവാന്‍തന്നെ ഇക്കാര്യം ഇനി പറയുന്നുണ്ട്.
മയാതദമിദം സര്‍വം ജഗ-
ദവ്യക്തമൂര്ത്തിനാ
(ഗീത. 9ല്‍4)
”ഞാന്‍ ബ്ഹ്മരൂപത്തില് -വ്യക്തിരൂപത്തിലല്ല – ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുനില്ക്കുന്നു.”’
നാം ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കുന്നത് വരാന്‍ പോകുന്ന അദ്ധ്യായങ്ങളിലെഅര്ത്ഥ വിചാരത്തിന്സഹായകമാവും.
അതുകൊണ്ട് അര്‍ജുനാ,ഭീഷ്മദ്രോണാദികളുടെ ജീവാത്മാക്കള്‍ പരമാത്മാവായ എന്റെ അംശങ്ങളായതുകൊണ്ട്, അവയെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
അതുകൊണ്ട് യുദ്ധം ചെയ്തോളൂ
‘ഞാന്‍ യുദ്ധം ചെയ്യില്ല”- എന്ന് അര്ജുനന് കൃഷ്ണനോട് പറഞ്ഞിരുന്നല്ലോ (നയോത്സ്യ ഇതിഗോവിന്ദമുക്ത്വാ) അതിന് ഭഗവാന് മറുപടി പറയുന്നു. ”യുദ്ധം ചെയ്തോളൂ’ എന്തുകൊണ്ട്? ഭീഷ്മദ്രോണാദികളായ എല്ലാവരുടേയും ജീവാത്മാക്കള്‍ കര്‍മ്മങ്ങളുടെ കര്‍മ്മങ്ങളുടെ പുണ്യ പാപ ഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിസ്വീകരിച്ച ഒരു ഉപകരണം മാത്രമാണ് ദേഹം അവ ആനുഭവിച്ചുകഴിഞ്ഞാല് ദേഹങ്ങള്‍ നശിക്കുന്നത് സ്വാഭാവികം മാത്രം. ജീവാത്മാക്കള്‍ പരമാത്മാക്കളായ ഭഗവാന്റെ അംശമായതുകൊണ്ട് നശിക്കുകയില്ല. ഭഗവാന് നിത്യസ്വരൂപനാണ്, ആത്മാക്കളും അതുകൊണ്ട് നിത്യങ്ങളാണ്.
ഭഗവാനെ ആര്‍ക്കും അളന്ന് തിട്ടപ്പെടുത്തുവാന്‍ കഴിയില്ല; ജീവന്മാരും അണുക്കളാകയാല് ആരുടേയും പരീക്ഷണങ്ങള്‍ക്കു വിധേയമാവില്ല. ജീവാത്മാവ് വേര്‍പെടുന്നതോടെ ദേഹം നശിക്കുകയായി. ദേഹത്തെ നിലനിര്‍ത്താനോ ജീവാത്മാക്കളെ നശിപ്പിക്കാനോ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ട് യുദ്ധം ചെയ്തോളൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: