തിരുവനന്തപുരം: അക്ഷയശ്രീ പരസ്പര സ്വയം സഹായസംഘങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ശക്തിപ്പെടുത്താനുകുമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന് പറഞ്ഞു. സഹകാര്‍ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസനമിഷന്റെ നേതൃത്വത്തില്‍ അനന്തപുരംബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പഞ്ചവല്‍സര പദ്ധതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയത് ഗ്രാമങ്ങളെ തകര്‍ക്കുന്നതായിരുന്നു. ഗ്രാമസ്വരാജ് സ്വപ്നം കണ്ട ഗാന്ധിജിയുടെ ആശയങ്ങളെ പഞ്ചവത്സര പദ്ധതികള്‍ തകിടം മറിച്ചു. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകളായിട്ടും ഗ്രാമങ്ങളിലെ പട്ടിണി മാറാത്തതിനാലാണ് ഗ്രാമങ്ങളെ രക്ഷക്കായി മുന്‍ പ്രധാനമന്ത്രി വാജ്പേയി സര്‍ക്കാര്‍ സ്വയം സഹായ സംഘരൂപീകരണ പദ്ധതി നടപ്പിലാക്കിയത്. ഇടതുസര്‍ക്കാര്‍ ഇതിനെ രാഷ്ട്രീയ വല്ക്കരിക്കുകയായിരുന്നു. സ്വയം സഹായ സംഘങ്ങളെ വെറും സാമ്പത്തിക കൈമാറ്റ സംഘടനയാക്കി മാറ്റി. ഇത് ഗ്രാമങ്ങളെ സ്വയം പര്യാപതതയിലേക്ക് നയിച്ചില്ല. വ്യക്തികളോടൊപ്പം ഗ്രാമ വികസനവും ലക്ഷ്യമാക്കിയാണ് അക്ഷയശ്രീ സ്വയം സഹായസംഘങ്ങള്‍ സഹകാര്‍ഭാരതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതെന്നും കരുണാകരന് പറഞ്ഞു.
ആര്‍എസ്എസ് ജില്ലാമഹാനഗര് സംഘ് ചാലക് പി. ഗിരീഷ് ചടങ്ങില്‍ അദ്്ധ്യക്ഷത വഹിച്ചു. ഭാരതത്തിലെ സാമ്പത്തികഭദ്രത തകരാതിരിക്കാന്‍ കുടുംബഭദ്രത കാത്തുസൂക്ഷിക്കുന്ന സ്ത്രീകള്‍തന്നെ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പി. ഹരിഹരനുണ്ണി, പി.സുധാകരന്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്.കണ്ണന്,ദേശീയസമിതഅംഗം ബി.എസ്.ജയ, സംസ്ഥാന സെക്രട്ടറി തോട്ടയ്ക്കാട് ശിവശങ്കരക്കുറുപ്പ്, അജി ബുധനൂര്‍, കൃഷ്ണന്‍നായര്‍,പ്രസന്നകുമാര്‍,സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: