തിരുവനന്തപുരം: അന്ധരായ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരുടെ ആവശ്യങ്ങള്‍ അടിയന്തിരമായി നിറവേറ്റണമെന്ന് കേരള ലോട്ടറി ഏജന്‍സി ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ഓഫ് സൈറ്റ്ലെസ്സ്് ആവശ്യപ്പെട്ടു. അന്ധരായ വില്‍പ്പനക്കാരില്‍ നിന്നും സര്‍വീസ് ടാക്സ് ഈടാക്കുന്നത് ഒഴിവാക്കുക, ലോട്ടറി വില്‍ക്കുന്ന അന്ധരുടെയും വികലാംഗരുടെയും സുരക്ഷക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ലോട്ടറി വില്‍ക്കുന്നതിനിടയില്‍ അപകടത്തില്‍ മരിക്കുന്നവര്‍ക്കും കിടപ്പിലാകുന്നവര്ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് എസ്. സുരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുപ്പത് രൂപയുടെ ഒരു ടിക്കറ്റ് വിറ്റാല്‍ ഏഴ് രൂപ മാത്രമാണ് ലഭിക്കുന്നത്. ഒരാള്‍ക്ക് പരമാവധി 40-50 ടിക്കറ്റുകള്‍ മാത്രമാണ് ഒരു ദിവസം വില്ക്കാന് കഴിയുക. മാത്രമല്ല അന്ധരായതിനാല്‍ പലരും ചതിക്കാറുണ്ട്.സര്‍ക്കാറിന്റെ ഭാഗത്തു നിന്നും സഹായം ഒന്നും ലഭിച്ചിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും സുരന് പറഞ്ഞു. മറ്റ് ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: