പാരാദീപ്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാരതത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ ഉദ്ഘാടനം ഒഡീഷയിലെ പാരാദീപില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 34,555 കോടി ചെലവഴിച്ചുണ്ടാക്കിയ റിഫൈനറി, റിലയന്സിന്റേയിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും റിഫൈനറിയായി.
പതിനഞ്ച് മില്യണ്‍ ടണ്‍ കപ്പാസിറ്റിയുള്ള റിഫൈനറി 16 വര്‍ഷംമുമ്പാണ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ 2000 മെയ് 24നാണ് ഒമ്പതാമത്തെ ഈ പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. മറ്റ് എട്ട് റിഫൈനറികളുടെയും കപ്പാസിറ്റി 54.2 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ്. റിലൈന്‍സിന്റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിക്ക് 62 മില്യണ്‍ ടണ്‍ കപ്പാസിറ്റിയുണ്ടായിരുന്നു.
ഇതിനെയാണ് ഇപ്പോള്‍ ഐഒസി പിന്തള്ളിയിരിക്കുന്നത്. പ്രതിവര്‍ഷം 69 മില്യണ്‍ ടണ്ണായിട്ടാണ് ഐഒസി പ്ലാന്റ് ഉയരുന്നത്. 3150 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോളിപ്രോപ്ലൈന് പ്ലാന്റ് 2017-18 ല്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. 3800 കോടിയുടെ എംഇജി പ്ലാന്റ് 2020-21ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം പാരാദീപ് പ്ലാന്റില്‍ നിന്നും 15000 മുതല്‍ 17000 ടണ്‍ വരെ ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: