ന്യൂദല്‍ഹി: പതിനൊന്നാം നൂറ്റാണ്ടിലെ, പാസി സമുദായത്തില്‍നിന്നുള്ള പ്രാദേശിക ഭരണാധികാരിയായിരുന്ന മഹാരാജാ സുഹേല്‍ ദേവിനെ അനുസ്മരിച്ചാദരിക്കാന് ബിജെപി പരിപാടി സംഘടിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ പട്ടികജാതി ജാതി വിഭാഗത്തില്‍ പെട്ട പാസി സമൂഹം ദളിത് വിഭാഗത്തില്‍ ഏറ്റവും ശക്തമായ വിഭാഗമാണ്. സംസ്ഥാനത്തെ ആകെ ദളിതരില്‍ 16 ശതമാനം ഇവരാണ്.
ഈ വിഭാഗം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അനുകൂലമായി രാഷ്ട്രീയ നിലപാടെടുത്തിരുന്നു. അതിനും മുമ്പ് രാമജന്മഭൂമി വിമോചന സമരകാലം മുതല്‍ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ അനുകൂലിയ്ക്കുന്നവരാണ്.
ഭാരത ചരിത്രത്തിലും പ്രമുഖ സ്ഥാനം വഹിക്കുന്നവരാണ് ഈ പാസി വിഭാഗം. മഹാരാജാ സുഹേല്‍ ദേവ് മുസ്ലിം അധിനിവേശത്തെ ചെറുത്തു വിജയിച്ച നാട്ടുരാജാവായിരുന്നു. മുഹമ്മദ് ഘസ്നിയുടെ അനന്തിരവന് സയ്യദ് സലാര്‍ മസൂദ് യുപിയിലെ മീററ്റ്, കനൗജ്, മാലിഹാബാദ് തുടങ്ങിയ പ്രദേശങ്ങള്‍ പിടിച്ചടക്കി. ശ്രാവസ്തിയിലെത്തിയ മസൂദിന് മഹാരാജാ സുഹേല്‍ ദേവിനെ നേരിടേണ്ടിവന്നു. പരാജയവും നേരിട്ടു. ഈ കാഴ്ചപ്പാടിലും പാസി സമൂഹം ബിജെപി അനുകൂലികളാണ്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ ഈ വിഭാഗത്തിന്റെ രാഷ്ട്രീയ പന്തുണ യുപിയില്‍ 80 സീറ്റില്‍ 71 എണ്ണം നേടാന്‍ ബിജെപിയെ സഹായിച്ചു. സംസ്ഥാനത്തുനിന്ന് 17 പിന്നാക്ക വിഭാഗ എംപിമാരാണ് പാര്‍ട്ടിയ്ക്ക്.
ഫെബ്രുവരി 24-ന് പാസി രാജാവിനെ അനുസ്മരിക്കാന്‍ ബഹ്റായിയില് സംഘടിപ്പിച്ചിരുക്കുന്ന പരിപാടിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: