ന്യൂദല്‍ഹി: മൂന്നാം ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനും ഇവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കുമെതിരെ റൈറ്റ്സ് ഓഫ് ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍ ബില്ല് 2015 ആണ് സാമൂഹ്യ നീതി മന്ത്രാലയം റീഡ്രാഫ്റ്റ് ചെയ്യുന്നത്. ഈ വിഭാഗത്തിലെ വ്യക്തികളുടെ വസ്ത്രം ബലമായി മാറ്റുക, നഗ്നരാക്കുവാന് ശ്രമിക്കുക, നിര്‍ബന്ധിതമായി പണിയെടുപ്പിക്കുക, ഭിക്ഷ യാചിപ്പിക്കുക എന്നിവയെല്ലാം കുറ്റകരമാണ്. ഇവരുടെ ഭൂമിയും വീടും തെറ്റായ രീതിയില്‍ തട്ടിയെടുക്കുന്നതും കുറ്റകരമാണ്.
ബില്ല് നിയമവകുപ്പിന്റെ പരിഗണനക്കായി വിട്ടിരിക്കുകാണെന്നും സാമൂഹ്യനീതി മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി നിരവധി വ്യവസ്ഥകള്‍ ബില്ലില്‍ വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തില്‍ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: