ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാരദ്വീപ് റിഫൈനറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
യുവാക്കളെ തൊഴില്‍ അന്വേഷകരായിട്ടല്ല, തൊഴില്‍ സൃഷ്ടാക്കളായിട്ടാണ് കാണുന്നത്. യുവാക്കള്‍ പുതിയ തൊഴില്‍ സംരംഭകരായി തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. ഒന്നോ. രണ്ടോ, അഞ്ചോ പേര്‍ക്ക് തൊഴില്‍ നല്കുന്നവരായി യുവാക്കള്‍ മാറണം. ഇതിനായി കുറഞ്ഞ സമയത്തിനുള്ളിലാണ് ഒരു ലക്ഷം കോടി രുപയുടെ ലോണ്‍ വിതരണം ചെയ്തത്.
മുദ്രാ യോജന കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആരംഭിച്ചത്. 50000 മുതല്‍ പത്ത് ലക്ഷം വരെയാണ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഭാരത്തില്‍ 65 ശതമാനം ജനങ്ങള്‍ 35 വയസ്സിന് താഴെയുള്ളവരാണ്. ഇവരുടെ പുരോഗതിക്ക് ചെറുകിട സംരംഭങ്ങള്‍ അത്യന്താപേക്ഷിതമാണ്. 5.75 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് 11 ലക്ഷം കോടി രൂപയുടെ ഫണ്ടാണ് നല്‍കുന്നത്. ഇതിലൂടെ 12 കോടി തൊഴില്‍ നല്കുവാനുമാകുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: