കൊച്ചി: ടൈംസ് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് ചമഞ്ഞ് കേരളത്തിലെ വിവിധ റിസോര്‍ട്ടുകളുടെ ആര്‍ട്ടിക്കിള്‍ ചെയ്ത് പ്രമോട്ട് ചെയ്യാമെന്ന് പറഞ്ഞ് പലരില്‍നിന്നായി പണം വാങ്ങിയയാള്‍ പിടിയില്‍. കര്‍ണാടക കടബ സ്വദേശി അനീഷ് റഹ്മാനാണ് കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
2015 ഡിസംബര്‍ മുതല്‍ വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. കര്‍ണാടക ഗോണികുപ്പ സ്വദേശി ഗുരുദത്തിന്റെ ടാക്സി ഒാട്ടംവിളിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചും താമസിച്ചശേഷം ടാക്സിക്കാരന് പണം നല്‍കാതെ എറണാകുളം മേനക ജംഗ്ഷന് ഭാഗത്തുനിന്നും പ്രതികള്‍ മുങ്ങിയതിനെത്തുടര്‍ന്ന് പരാതിയുമായി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സിറ്റി പോലീസ് മേധാവി എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.അരുള്‍ ആര്.ബി. കൃഷ്ണ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എറണാകുളം അസി. പോലീസ് കമ്മീഷണര്‍ കെ.വി. വിജയന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ അനീഷ് റഹ്മാനെ തമിഴ്നാട്ടില്‍ പഴനിയില്‍നിന്ന് എസ്ഐ പൊന്നപ്പന്, എഎസ്ഐ അരുള്‍, എഎസ്ഐ സൗമ്യന്‍ എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: