തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹകാര്‍ഭാരതി ദേശീയ സംഘടനാ സെക്രട്ടറി വിജയ്ദേവാംഗിന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് നിവേദനം നല്കി.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകരില്‍ നിന്നു നികുതി ഈടാക്കണം എന്ന നിര്‍ദ്ദേശം വന്നതോടെ ആദായനികുതി വകുപ്പ് സഹകരണ സ്ഥാനപങ്ങളില്‍ നിന്നു നിക്ഷേപകരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. പട്ടിക നല്‍കാത്ത സംഘങ്ങളില്‍ കയറി ജീവനക്കാര്‍ പരിശോധന നടത്തി. ഇതോടെ സഹകരണ സംഘങ്ങളിലെ നിക്ഷേപം ക്രമാതീതമായി കുറഞ്ഞു.
ഏറ്റവും കൂടുതല്‍ സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം ജോലി ലഭിച്ചിരുന്ന മേഖലയില്‍ ജിവനക്കാരെ നിയമിക്കുന്നതള്പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായെന്നും നിവേദനത്തില്‍ പറയുന്നു.
അഖിലേന്ത്യ പ്രസിഡന്റ് ജ്യോതീന്ദ്രമേത്ത, ജനറല്‍ സെക്രട്ടറി ഉദയജോഷി, മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് സതീഷ് മറാത്തെ, ദേശീയ സെക്രട്ടറി അഡ്വ. കെ.കരുണാകരന് തുടങ്ങിയവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: