കൊച്ചി: ദ്വാപരയുഗത്തില്‍ നടന്ന കഥയാണെങ്കിലും ഈ കലിയുഗത്തില്‍ ജീവിക്കുന്നവരുടെ കലങ്ങിമറിഞ്ഞ മാനസികാവസ്ഥയെ കുരുക്ഷേത്രയുദ്ധഭൂമിയായും ദൗര്‍ബല്യത്തിന്റെ ബാലയാടായിത്തീര്ന്ന അര്ജുനന് ദുര്‍ബല മനസ്സുകളുടെ അടിമകളായും അതില്‍നിന്നു നമ്മെപുറത്തുകൊണ്ടുവരാന് സഹായിക്കുന്ന ബുദ്ധി കൃഷ്ണന് സാരഥിയായും, ഇന്നും നമ്മോടൊപ്പമുണ്ട് എന്നു മനസ്സിലാക്കുന്നിടത്താണ് ഗീത കാലദേശങ്ങള്ക്കതീതമാകുന്നത്.
കേവലം ഒരു മതഗ്രന്ഥത്തിന്റെ പരിവേഷം നല്കി ഭഗവത്ഗീതയെ മാറ്റി നിര്‍ത്തുന്നത് മാനവരാശിയോടുചെയ്യുന്ന മഹാഅപരാഥമാണ്. മതഗ്രന്ഥങ്ങള്‍ ദൈവ കല്പ്പനകളാണ്. എന്നാല്‍ ഗീത മനശാസ്ത്രഗ്രന്ഥമാണ്. മനുഷ്യമനസ്സിനെ അപഗ്രഥിച്ച ഗുരുവാണ് കൃഷ്ണന്. മനസ്സിനെ തിരിച്ചറിഞ്ഞ് ജീവിക്കാന്‍ സാധിക്കാതെ പോയതാണ് ഇന്നത്തെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും കാരണം. ഇവിടെയാണ് ഗീതാപഠനത്തിന്റെ പ്രസക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: