ഭുവനേശ്വര്‍: ഔദ്യോഗിക പരിപാടികള്‍ക്കായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഡീഷ സംസ്ഥാന തലസ്ഥാനം ഉജ്ജ്വല സ്വീകരണം നല്കി. വിദ്യാഭ്യാസരംഗത്തും വ്യവസായ രംഗത്തും വമ്പിച്ച വിപ്ലവങ്ങള്‍ക്കു വഴി തുറക്കുന്ന രണ്ടു സംരംഭങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി ഇന്നലെത്തന്നെ വിശാഖപട്ടണത്ത് നടക്കുന്ന നാവിക സേനകളുടെ അന്താരാഷ്ട്രാവലോകനത്തില് പങ്കെടുക്കാന്‍ പോയി.
മുഖ്യമന്ത്രി നവീന്‍ പട്നായ്ക്കിന്റെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഔദ്യോഗിക പരിപാടികളില്‍ വലിയ ജനസാന്നിദ്ധ്യമായിരുന്നു. മുഖ്യമന്ത്രിയിരിക്കെ ജനക്കൂട്ടം മോദി മോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചാഹ്ലാദിച്ചു. മോദിയാകട്ടെ റിഫൈനസിയുടെ ഉദ്ഘാടന വേളയില്‍ ദേശീയ തലത്തില്‍ ദീര്‍ഘ ദൃഷ്ടിയുടെ ഭരണ പ്രതീകമായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയേയും ഒഡീഷയുടെ നേതാവായിരുന്ന ബിജു പട്നായിക്കിനേയും പ്രശംസിച്ചു.
ഭുവനേശ്വറിലെ ജതാനിയില് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് റിസര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു-ഇൗ കാമ്പസിനെ ഹരിതമാക്കി, ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം, മരം നടുന്നതും സംരക്ഷിക്കുന്നതും മാത്രമല്ല ഹരിതവല്‍ക്കരണം എന്നു പറഞ്ഞ അദ്ദേഹം, സോളാര്‍ സാങ്കേതിക വിദ്യ വിനിയോഗിച്ച് കാമ്പസിനു വേണ്ട ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനും മാലിന്യ വിസര്‍ജ്ജനം തടയാനും തയ്യാറാകണമെന്നു നിര്‍ദ്ദേശിച്ചു.
പാരാദീപിലെ റിഫൈനറി രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു, ഈ റിഫൈനറി ഇവിടത്തെ വ്യാവസായ വളര്‍ച്ചക്ക് വമ്പിച്ച വളര്‍ച്ചയുണ്ടാക്കും. ഹൈഡ്രോകാര്‍ബണ്‍ പ്രശ്നം പരിസ്ഥിതിയ്ക്ക് ഉണ്ടാക്കിയിരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. കല്ലും മണ്ണും സിമന്റും കൊണ്ട് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും, പക്ഷേ, നമ്മള് ജനത ഒന്നിച്ച്, ഐക്യത്തോടെ നിന്നാല്‍ മാത്രമേ രാജ്യം നിര്‍മ്മിക്കാന്‍ കഴിയൂ, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ പുതിയ കണ്ടെത്തലുകളാണ് ഇന്ന് രാജ്യത്തിന്റെ ആവശ്യം. കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളുമില്ലെങ്കില് എല്ലാ വികസനവും സ്തംഭിക്കും. നമ്മുടെ ബഹിരാകാശ യജ്ഞങ്ങളും ആരംഗത്തെ നമ്മുടെ മേല്‍ക്കൈയും ലോകമെമ്പാടും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് നമ്മുടെ ശാസ്ത്രജ്ഞര്തന്നെയാണ് അവകാശികള്‍, അദ്ദേഹം പറഞ്ഞു.
നേരത്തേ, ഒഡീഷ രാജ്ഭവനില്‍ പ്രധാനമന്ത്രി ആല്‍മരം നട്ടു.
പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും വീഥികള്‍ക്കിരുപുറവും ജനാവലി കാത്തുനിന്നു. വിമാനത്താവളത്തില്‍നിന്ന് ഔദ്യോഗിക പരിപാടിസ്ഥലത്തേക്കുളള വഴിയിലെമ്പാടും ജനാവലിയുണ്ടായിരുന്നു. അവിടെനിന്ന് പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിലും ജനാവലി അദ്ദേഹത്തെ കാത്തുനിന്നു. അവര്‍ കൈവീശിയും ഭാരത്മാതാ കീ ജയ് വിളിച്ചും മോദി ജയ് പറഞ്ഞും ആഹ്ലാദം പങ്കുവെച്ചു.
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി, ഭാരത വികസനത്തിനും ഓരോ ഭാരതീയന്റെയും സൗഖ്യത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്ന് ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രപരിസരത്തും കെട്ടിടങ്ങള്‍ക്കു മുകളിലും ഗ്രാന്റ് റോഡിനിരുപുറവും തടിച്ചുകൂടിയ ജനങ്ങളെ നിരാശരാക്കാതെ അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല. സഞ്ചരിച്ച വാഹനത്തിന്റെ ചവിട്ടുപടിയില്‍ കയറിനിന്ന് എല്ലാവര്ക്കും നേരേ കൈവീശി അഭിവാദ്യം ചെയ്താണ് അദ്ദേഹം കടന്നു പോയത്.
ക്ഷേത്രത്തില്‍ പ്രധാനമന്ത്രി അരമണിക്കൂറുണ്ടായിരുന്നു.
പ്രധാനമന്ത്രിയാകും മുമ്പ് 2014-ല്‍ അദ്ദേഹം ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. വീണ്ടും വരുമെന്നുപറഞ്ഞു, പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതാദ്യ സന്ദര്‍ശനമാണ്, പ്രധാന പൂജാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: