കോഴിക്കോട്: യൂറോപ്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ നാഗ്ജി കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസത്തെ മത്സരം സമനിലയില്‍ കലാശിച്ചു. റുമാനിയയില്‍ നിന്നുള്ള റാപ്പിഡ് ബുക്കാറസ്റ്റും ഉക്രെയിനില്‍ നിന്നുള്ള എഫ്സി വോളിന് ലുട്സ്ക്കുമാണ് ഏറ്റുമുട്ടിയത്. റാപ്പിഡ് ബുക്കാറസ്റ്റാണ് കളിയിലെ ആദ്യഗോള്‍ നേടിയത്.
12-ാം മിനിറ്റില്‍ ടുഡോറന്‍ ജോര്‍ജ്ജാണ് റാപ്പിഡ് ബുക്കാറെസ്റ്റിനുവേണ്ടി ഗോള്‍ നേടിയത്. മാര്ട്ടിന് മാഡലിന് തട്ടികൊടുത്ത പന്ത് ടുഡോറന്‍ ജോര്‍ജ്ജ് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. 58-ാം മിനിറ്റില്‍ മെംഷേവ് റെഡ്വാന് ആണ് എഫ്സി വോളിന് ലുട്സ്ക്കിനു വേണ്ടി ഗോള്‍ നേടിയത്. കളിയുടെ അവസാനം വരെ വിജയ ഗോളിനായുള്ള ശ്രമം ഇരുടീമുകളും നടത്തിയെങ്കിലും ഫലം കണ്ടില്ല.
പരുക്കന്‍ കളിയാണ് ആദ്യ പകുതിയില്‍ ഇരുടീമുകളും പുറത്തെടുത്തത്. റഫറി സി.ആര്. ശ്രീകൃഷ്ണക്ക് പലതവണ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി താരങ്ങളെ നിയന്ത്രിക്കേണ്ടി വന്നു. കളിയുടെ പതിനെട്ടാം മിനിറ്റില്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും ചെറിയ കയ്യാങ്കളിയും വരെ ഉണ്ടായി. എഫ്സി വോളിന് ലുട്സ്ക്കന് താരങ്ങള്‍ നിരവധി തവണ ഗോള്‍ പോസ്റ്റിന് സമീപം എത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല.
രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. റാപ്പിഡ് ബുക്കാറസ്റ്റിനുമേല് വിജയം നേടാനായിരുന്നു രണ്ടാം പകുതിയില്‍ വോളിന് ലുട്സ്ക്ക് താരങ്ങളുടെ ശ്രമം. ഇതാണ് സമനിലയില്‍ എത്താന്‍ കാരണമായത്.
ഇന്നു വൈകീട്ട് ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലണ്ട് ടീമായ ഷാംറോക്ക് റോവേഴ്സ് എഫ്സി ഉക്രെനിയന്‍ ടീമായ എഫ്സി ഡനിപ്രോയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: