കൊട്ടാരക്കര: മോദി സര്‍ക്കാരിന്റെ ഭരണം ഭാരതത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി വക്താവുമായ ഡോ.ഓംപ്രകാശ് ശാസ്ത്രി എംപി. വിമോചനയാത്രക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബിജെപി തുടര്‍ച്ചയായി അധികാരത്തിലേറുന്ന കാഴ്ചയാണ് കാണുന്നത്.
വികസനോന്മുഖമായ ഭരണമാണ് ഇതിന് കാരണം. എന്നാല്‍ കേരളത്തില്‍ രണ്ട് മുന്നണികള്‍ മാറിമാറി ഭരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഗതിയില്ലാതെ ഒരാള്‍ക്ക് പകരം മറ്റൊരാളെ ഭരണമേല്പ്പിക്കാന് കേരളത്തിലെ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് മാറ്റം വരുത്താന്‍ ബിജെപിക്ക് സാധിക്കണം. ഇരുമുന്നണികള്‍ക്കും ബദലായി ബിജെപി വളര്‍ന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
ജനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം നല്കുന്ന പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. സാധാരണക്കാരെ ശത്രുക്കളായി കണ്ടിരുന്ന ബാങ്കുകള്‍ ഇപ്പോഴവരെ ആദരവോടെ സ്വീകരിക്കുന്നു. ഇരുപതു കോടി ജനങ്ങളെയാണ് ജന്‍ധന്‍യോജന വഴി ദേശീയദൗത്യത്തില് പങ്കാളിയാക്കിയത്.യുവാക്കള്‍ക്കായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നുണപ്രചാരണത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ച തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: