കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ് പ്ലാന്റിലെ കരാര്‍തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതനവര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കരാര്‍ തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരത്തിലായിരുന്നു. സമരം ഒത്തുതീര്‍ക്കുന്നതിനായി റീജണല്‍ ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് സമരം.
ഐഒസിയുടെ കേരളത്തിലെ ഏറ്റവും വലിയ ബോട്ടിലിങ് പ്ലാന്റാണ് ഉദയംപേരൂരിലേത്. നാലുലക്ഷത്തി അന്പത്തിയാറായിരം സിലണ്ടറുകളാണ് ദിവസേന ഇവിടെനിന്നും കയറ്റിവിടുന്നത്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലേക്കാണ് ഇവിടെനിന്നും സിലിണ്ടറുകള്‍ കൊണ്ടുപോകുന്നത്.
അടിസ്ഥാന ശമ്പളം 15,000 രൂപയാക്കി ഉയര്‍ത്തുക, സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വേതനവും കരാര്‍തൊഴിലാളികള്‍ക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം നീണ്ടാല്‍ ബോട്ടിലിങ് പ്ലാന്റ് നിശ്ചലമാകും. ഇത് സംസ്ഥാനത്ത് പാചകവാതക ക്ഷാമത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: