നാദാപുരം: ഗ്രാമപഞ്ചായത്ത് മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ബിജെപി നാദാപുരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . ഗ്രാമപഞ്ചായത്ത് മാലിന്യപ്ലാന്റ് പരിസര മലിനീകരണം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാരും പരിസരവാസികളും നടത്തുന്ന സമരം ഇന്നേക്ക് ആറാം ദിവസത്തിലേക്ക് കടന്നു .നാദാപുരം പാലാംചോലക്കുന്നിലെ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്ക്കരണപ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും ,പരിസരവാസികളും നടത്തിവരുന്ന രാപ്പകല്‍ സമരത്തില്‍ സ്ത്രികളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇന്നലെ ബിജെപി നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.
തുടക്കത്തില്‍ മാലിന്യ സംസ്ക്കരണം നടന്നിരുന്നേങ്കിലും പിന്നീട്ട് യന്ത്രം തകരാറില്‍ ആയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അന്‍പത് ലക്ഷം രൂപയോളം ചെലവില്‍ സ്ഥാപിച്ച ഈ ഉപകരണം വാങ്ങിയതില്‍ വന്‍ അഴിമതി നടന്നു വെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാലിന്യം സംസ്ക്കരണം നടക്കാത്തതിനാല്‍ വര്‍ഷങ്ങള്‍ മുതല്‍ ഉള്ള ഹോട്ടല്‍ മാലിന്യങ്ങള്‍ മുതല്‍ ,അറവ്മാലിന്യങ്ങള്‍ വരേ ചീഞ്ഞ് അളിഞ്ഞ് സമീപത്തേ കിണറുകള്‍ മലിനമാകുന്നതായും നാട്ടുകാര്‍ പറയുന്നു.
വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഉപരോധം അടക്കമുള്ള സമര രീതിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സമരസമതി. ബിജെപി മേഖല സെക്രട്ടറി എം.പി. രാജന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിനൂപ് രാജ്, ബിജെപി മണ്ഡലം പ്രസിഡണ്ട് എ. മധു പ്രസാദ് എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: