പുനലൂര്‍: ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കഴിയാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് വിമോചനയാത്രാനായകന്‍ കുമ്മനം രാജശേഖരന്. എങ്ങും അഴിമതിയും ധൂര്‍ത്തുമാണ്. അധികാരത്തില്‍ നിന്നും കിട്ടുന്നത് പങ്കുവച്ച് പാവങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ദുഖിതരെയും നിരാലംബരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ അധികാരത്തിന്റെ സോപാനത്തില്‍ കഴിയുകയാണ്. ഇല്ലാത്തവന് എന്നും ഇല്ലാത്തവനാണ്. ഒരു കൂട്ടര് കേരള രക്ഷാമാര്‍ച്ച് നടത്തുന്നു. അത് ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അടുത്ത കൂട്ടര് നവകേരളാമാര്‍ച്ച് നടത്തുന്നി. ഇത് പുതിയ കേരളം ഉണ്ടാക്കുന്നതിനാണെങ്കില്‍ പഴയ കേരളം ഇനി വേണ്ടയോ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഒരു മാറ്റമാണ് ആവശ്യം. അതുതന്നെയാണ് ആഗ്രഹവും. അരിപ്പയിലെ ഭൂരഹിതര്‍ക്ക് ആവശ്യമായ ഭൂമി നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ ഏറിയപങ്കും വന്‍കിട കുത്തകകളുടെ കൈവശമാണ്. പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉള്ളപ്പോഴും ഇവര്‍ക്ക് ഭൂമി നിഷേധിക്കുകയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വെള്ളവും തൊഴിലും നല്കാന് കഴിയാത്തവരാണ് ഇവിടെയുള്ളത്. എന്നാല്‍ കഷ്ടപെടുന്ന ജനതയുടെ ഉന്നമനം ആവശ്യപ്പെട്ടാണ് ഈ യാത്ര. കേരളത്തില്‍ അരാജകരാഷ്ട്രീയമാണ് മാര്‍ക്സിസ്റ്റുപാര്‍ടടി നടത്തുന്നത്. വിവിധ മതസ്തരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് അവരുടെ രാഷ്ട്രീയപ്രവര്‍ത്തനം. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, അഡ്വ.ഗോപാലകൃഷ്ണന്, ബി.രാധാമണി, ഗിരിജാകുമാരി, രാജിപ്രസാദ്, വി.കെ.സജീവന്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്, അഡ്വ.അരുള്‍, ദിലീപ് വെള്ളിമണ്‍ എന്നിവര്‍ സംസാരിച്ചു.
വിമോചനയാത്രക്ക് പുനലൂരില്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഇന്നലെ രാവിലെ 11ന് ഇളമ്പല്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രാനായകനെ ആനയിച്ച് ചെമ്മന്തൂര്‍ ജംഗ്ഷനില്‍ എത്തിച്ചു. വാഹനവ്യൂഹത്തോടൊപ്പം മുത്തുക്കുട, ചെണ്ടമേളം, പൂക്കാവടി, തെയ്യം എന്നിവ സ്വീകരണത്തിന് മിഴിവേകി. കത്തുന്ന ചൂടിലും രാജേട്ടനെ സ്വീകരിക്കാന്‍ വഴിയോരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്. നേരത്തെ സമ്മേളനസഗരിയില്‍ ബിജെപി സാംസ്കാരിക വിഭാഗം അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. യാത്രാവേദിയില്‍ കുമ്മനത്തെ സ്വീകരിച്ച അരിപ്പ ഭൂസമരസ്ഥലത്ത് നിന്നെത്തിയ ആദിവാസികളുടെ നാടന്‍പാട്ടും നവ്യാനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: