പുനലൂര്‍: വിമോചനയാത്രയുടെ സ്വീകരണവേദിയില്‍ കുമ്മനത്തെ സ്വീകരിക്കാന്‍ എത്തിയ സംഘം അവതരിപ്പിച്ച നാടന്‍പാട്ട് അധികാരികള്‍ക്കുള്ള ഉണര്‍ത്തുപാട്ടായി. അരിപ്പ സമരനായകന് കൂടിയായ കുമ്മനം രാജശേഖരനെ സാക്ഷിയാക്കി അവതരിപ്പിച്ച നാടന്‍പാട്ട് അര്‍ഹമായതെല്ലാം നഷ്ടപ്പെടുത്തിയ അധികാരവര്‍ഗത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതായി. അരിപ്പയില്‍ നിന്ന് അമ്പതോളം വരുന്ന ആദിവാസിസംഘമാണ് പുനലൂരില്‍ എത്തിച്ചേര്‍ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ പത്തംഗസംഘം വേദിയിലെത്തി താളവാദ്യങ്ങളോടെ പാട്ടുപാടി. ”മണ്ണ് മോഹിച്ചു മാനം ആശിച്ചും ഉറങ്ങാതെയിരിക്കുന്നു ഞങ്ങള്‍, പാഴ്വേലയല്ല ആശ്രയമല്ല, ഇന്നിന്റെ ഓരോ ഞൊടിയും…” എന്നുതുടങ്ങി നാടന്‍ ഈരടികള്‍ അകമ്പടിയാക്കിയ ശ്രവണസുന്ദരമായ ഗാനം വേദിയില്‍ നിന്നും എല്ലാവരും എഴുന്നേറ്റ് നിന്നാണ് ഉള്‍ക്കൊണ്ടത്. ഓരോ വരിയിലും ഭൂരഹിതരുടെ കഷ്ടപ്പാടുകളും നാളെയെകുറിച്ചുള്ള വ്യാകുലതകളും വ്യക്തമാക്കുന്നു. കഷ്ടപ്പാടുകളുടെ തീരാവേദനയറിഞ്ഞ് യാത്രാനായകന് സമ്മേളനവേദിയിലേക്ക് ഇവരെ വിളിച്ചുവരുത്തി ധനസഹായം കൈമാറി.
ധാന്യകിറ്റും നല്കി. എല്ലാ സഹായവാഗ്ദാനവും നല്കി. സമരഭൂമിയില്‍ ആശയും ആവേശവും നഷ്ടമായ ജനതക്ക് അത്താണിയും ആശ്രയവുമാണ് കുമ്മനമെന്ന് ഒരിക്കല്‍ കൂടി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാണ് അവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: