തുറവൂര്‍: പാര്‍ക്കും വന്നില്ല, കൃഷിയും നടന്നില്ല. നിര്‍ദ്ദിഷ്ട കിന്‍ഫ്ര ഐടി പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച പ്രദേശം കാടുകയറി വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമാകുന്നു. തുറവൂര്‍-കുത്തിയതോട് പഞ്ചായത്തുകളിലായി കിടക്കുന്ന വലിയപാടം പ്രദേശമാണ് കാടുകയറി നശിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനുമുമ്പ് മുമ്പ് സര്‍വെ നടത്തി സ്ഥലമെടുപ്പിന് പ്രരംഭ നടപടികള്‍ തുടങ്ങിയതോടെയാണ് കുടിയൊഴിപ്പിക്കല്‍ പ്രശ്നം ഉയര്‍ന്നത്. പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച പ്രദേശത്ത് ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ പൂര്‍ണ്ണമായും മാറ്റിപ്പാര്ച്ചാലെ പാര്ക്കിന് സ്ഥലം ഏറ്റെടുക്കാന്‍ കഴിയൂ.ഏറ്റെടുക്കാനുദ്ദേശിച്ച പാടശേഖരത്തിലും കരയിലും നെല്ലും പച്ചക്കറികളും കൃഷിചെയ്തും മത്സ്യബന്ധനം നടത്തിയും ജീവിക്കുന്ന കുടുംബങ്ങള്‍ മതിയായ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
അധികാരികള്‍ സ്ഥലമെടുപ്പിനുള്ള നടപടികളുമായി മുന്നോട്ട് പോയതോടെ പ്രദേശവാസികള്‍ പാര്‍ക്കിനെതിരെ പ്രതിഷേധവും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചു. നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവുമായി പ്രദേശവാസികള്‍ക്ക് മുന്നിലെത്തി. അന്ന് നിലവിലുണ്ടായിരുന്ന മുന്നണികളെല്ലാം പാര്‍ക്ക് നിര്‍മ്മാണത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചെങ്കിലും പ്രദേശവാസികള്‍ രൂപീകരിച്ച കുടിയൊഴിപ്പിക്കല്‍ വിരുദ്ധജനകീയ സമിതി പകരം വീടും സ്ഥലവും ലഭിക്കാതെ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ അനുരഞ്ജന സാധ്യതകള്‍ തേടി വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ എല്ലാരാഷ്ട്രീയ കക്ഷികളും കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന്ശേഷം മാത്രമേ സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ട് പോകൂ എന്ന് പ്രഖ്യപിച്ച് പിന്‍വാങ്ങി.
നാലര വര്‍ഷം അഞ്ചേ#് പിന്നിട്ടിടും ഐടി പാര്‍ക്ക് ഇന്നും കടലാസില്‍ത്തന്നെ വിശ്രമിക്കുകയാണ്. നൂറുകണക്കിന് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടായിരുന്ന ഒരു വന്‍ സംരംഭം കൂടി ചാപിള്ളയായി. ഐടി പാര്‍ക്ക് സംബന്ധിച്ച ആലോചനകള്‍ തുടങ്ങിയപ്പോള്‍ തന്നെ പല പ്രമുഖരും മേഖലയില്‍ വ്യാപകമായി ബിനാമിപ്പേരുകളില്‍ സ്ഥലം വാങ്ങിക്കൂട്ടിയിരുന്നതായും സംസാരമുണ്ട്. നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിലിലെത്തി നില്ക്കുന്ന ഘട്ടത്തില്‍ ഐടി പാര്ക്കിനെക്കുറിച്ചുള്ളചര്ച്ച വീണ്ടും സജീവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: