തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനിടെ തെരുവ് വിളക്കിനെ ചൊല്ലി പ്രതിഷേധം. ബിജെപി അംഗം രേണുക രാജശേഖരനാണ് പ്രശ്നം കൗണ്‍സിലിന് മുന്നില്‍ ഉന്നയിച്ചത്. ബിജെപിയുടെ എട്ട് അംഗങ്ങളും കക്ഷി നേതാവ് ബാബുപരമേശ്വരന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് സുധാകരന് പ്രശ്ന പരിഹാരത്തിനായി രംഗത്തെത്തി. ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് നഗരത്തിലെ എല്ലാ വാര്‍ഡുകളിലും സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം തണുത്തത്. ക്ഷേമ പെന്‍ഷ്യനുകള്‍ മുനിസിപ്പാലിറ്റിയില്‍ വച്ച് വിതരണം ചെയ്യാനുള്ള നീക്കവും പ്രതിഷേധത്തിന് കാരണമായി. 1290 പേര്‍ക്ക് പെന്ഷ്യന് നല്‍കേണ്ടതുണ്ട്. ഇത്രയും ആളുകള്‍ മുനിസിപ്പാലിറ്റിയില്‍ പെന്ഷ്യന് വാങ്ങാനെത്തിയാന് നില്ക്കാന് സൗകര്യമില്ലെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. മൂന്നും നാലും വാര്‍ഡുകളില്‍ ഒരു മിച്ച് പെന്ഷ്യന് വിതരണം നടത്താമെന്ന് ഒടുവില്‍.
കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. നഗരത്തിലെ തെരുവുനായ ശല്യവും കൗണ്‍സിലില്‍ ചര്‍ച്ചയായി. ഇത് സംബന്ധിച്ച് നടപടികളെടുക്കാമെന്ന് കൗണ്‍സിലില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: