കണ്ണൂര്‍: മന്ത്രി ആര്യാടന് മുഹമ്മദിനെതിരെയും തെളിവുകളുണ്ടെന്നും സരിത എസ്.നായര്‍. ചാണ്ടി ഉമ്മനുമായല്ല, ഉമ്മന്‍ചാണ്ടിയുമായാണ് അടുപ്പം. അദ്ദേഹം എഴുതിയ നല്കിയ കരാറും പക്കലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് 1.90 കോടി രൂപ നല്‍കിയിട്ടുണ്ട്. പോലീസ് അസോസിയേഷന് നേതാവ് അജിത്ത് സോളാര്‍ കേസില്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് അനുകൂല നിലപാട് ലഭ്യമാക്കാന്‍ 40 ലക്ഷം രൂപ ചോദിച്ചു. ഇതില്‍ 20 ലക്ഷം രൂപ നല്കി.
പണം അദ്ദേഹം അസോസിയേഷന് നല്‍കിയോ എന്ന് അറിയില്ലെന്നും സരിത പറഞ്ഞു. അസോസിയേഷന് നേതാക്കള്‍ തന്നെ വന്ന് കണ്ടതായി ഞാന്‍ പറഞ്ഞിട്ടില്ല. ജനറല്‍ സെക്രട്ടറി അജിത്താണ് തന്നെ വന്ന് കണ്ടത്. അദ്ദേഹം പണം അസോസിയേഷന് നല്‍കിയോ അസോസിയേഷന് രസീത് വാങ്ങിയോ എന്നത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും സരിത പറഞ്ഞു. കണ്ണൂരില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കെത്തിയ സരിത മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു.
സോളാര്‍കേസില്‍ മറ്റ് ഏതെങ്കിലും ഏജന്‍സി അന്വേഷിക്കുന്നത് നന്നായിരിക്കും. ഇപ്പോഴുള്ള കേസ് തീര്‍ന്നാല്‍ വിജിലന്‍സിനോ മറ്റ് ഏതെങ്കിലും ഏജന്‍സിക്കോ പരാതി നല്കി തന്നെ വഞ്ചിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞു. റിട്ട. ഡി.എം.ഒ ജനാര്ദനന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ച കേസിലെ വിചാരണയ്ക്കാണ് സരിത കണ്ണൂരില്‍ എത്തിയത്.
തന്നെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ പോലീസ് അസോസിയേഷന് പാസാക്കിയ പ്രമേയത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സരിത പഞ്ഞു.പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര് അജിത്തിനോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടാണ് അസോസിയേഷന് മാഗസിനില്‍ പരസ്യം നല്‍കാനും പണം നല്‍കാനും താന്‍ തയ്യാറായത്.
സോളാര്‍ കേസില്‍ ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സി.ബി.ഐ ആയാലും താന്‍ അതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: