ചെന്നൈ: ഉല്‍ക്കവീണ് ആരെങ്കിലും മരിക്കുന്നത് ഇതാദ്യമെന്ന് സൂചന. വെള്ളിയാഴ്ചയാണ് വെല്ലൂരില്‍ ഒരു ബസ് ഡ്രൈവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 40 കാരനായ കാമരാജ് മരിച്ചത് ഉല്‍ക്ക വീണാണെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. സംശയകരമായ സ്ഫോടനത്തിലാണ് കാമരാജ് മരിച്ചത്. ഇത് ഗ്രനേഡോ ബോംബോ പൊട്ടിയല്ല. ഉല്‍ക്കവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അവര്‍ പറഞ്ഞു.
കാമരാജ് മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് വലിയ കുഴിയുണ്ടായ സ്ഥലം ശാസ്ത്രജ്ഞര്‍ പരിശോധിച്ചുവരികയാണ്. ഉല്ക്കവീണുള്ള മരണം അത്യപൂര്‍വ്വമാണ്, പരിശോധന നടന്നുവരികയാണ്. കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന് പറഞ്ഞു.
ഉല്‍ക്കവീണ് ആരെങ്കിലും മരിച്ചതായി ലോകത്തെങ്ങും രേഖപ്പെടുത്തിയിട്ടില്ല.1911ല്‍ ഈജിപ്തില്‍ ഉല്‍ക്കവീണ് ഒരു നായ മരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 92ല്‍ ഉഗാണ്ടയില്‍ ഉല്‍ക്ക വീണ് ഒരു ബാലന് പരിക്കേറ്റിരുന്നു. വെല്ലൂരില്‍ ബസിനു സമീപത്താണ് ഉല്‍ക്ക പതിച്ചത്. ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. അടുത്തുള്ള കെട്ടിടത്തിനു കേടുപാടുകളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: