കൊല്ലം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിക്ക് രണ്ടുകോടി കൈമാറിയത് ദല്‍ഹിയില്‍ വച്ചാണെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് താന്‍ ഹര്‍ജി സമര്‍പ്പിക്കും. അഴിമതിയുടെ മലീമസമായ മുഖമാണ് സോളാറില്‍ കേരളം കണ്ടത്.
സംസ്ഥാനത്ത് വ്യവസായികള്‍ക്ക് ഉണ്ടാകുന്ന ദുര്‍ഗതിയുടെ നേര്‍സാക്ഷ്യമാണിത്. കേരളം കൈക്കൂലിയുടെയും അഴിമതിയുടെയും കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ അയല്‍സംസ്ഥാനങ്ങള്‍ എല്ലാ സഹായവും പ്രോത്സാഹനവും നല്കി വ്യവസായികളെ വികസനത്തിന് വിനിയോഗിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
വികസനകാര്യത്തില്‍ രാഷ്ട്രീയവിവേചനമുള്ളതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് പദ്ധതികള്‍ സമര്‍പ്പിക്കാത്തത്. കേന്ദ്രം കൊടുക്കാന്‍ തയ്യാറായിട്ടും പദ്ധതികള്‍ നല്‍കാതെ ആത്യന്തികമായി ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുകയാണ് സര്‍ക്കാര്‍. എന്‍ഡിഎ 140 സീറ്റിലും മത്സരിക്കും. ഇരുമുന്നണികളില്‍ നിന്നും വിട്ടുവരുന്ന പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. എന്‍ഡിഎ സംവിധാനത്തില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് ‘മത്സരിക്കാന്‍ അവസരമൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് ശേഷം ഇലക്ഷന് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ബൂത്തുകമ്മിറ്റികള്‍ വരെ സജീവമായി കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ദേശീയനിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: