മുംൈബ: ഭീകരാക്രമണക്കേസില്‍ വിചാരണ നടന്നത് ഭാരതത്തിലും അമേരിക്കയിലും പാക്കിസ്ഥാനിലും. ഇതില്‍ ഭാരതത്തില്‍ നടന്ന വിചാരണയില്‍ അജ്മല്‍ കസബിനെ കുറ്റക്കാരനായി കണ്ട് തൂക്കിലേറ്റി. മറ്റൊരു പ്രതി സബിയുദ്ദീന്‍ അന്‍സാരി( അബു ജിന്‍ഡാല്‍)ക്കെതിരെ മുംബയ് കോടതിയില്‍ വിചാരണ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഹെഡ്ലിയുടെ വിചാരണ നടക്കുന്നത്.
അമേരിക്കയില്‍ നടന്ന വിചാരണയില്‍ ഹെഡ്ലിക്ക് 35 വര്‍ഷം തടവ് ലഭിച്ചു, മറ്റൊരു പ്രതി തവാഹൂര്‍ ഹുസൈന് റാണ( ഹെഡ്ലിയുടെ കൂട്ടാളി) അമേരിക്കയില്‍ 14 വര്‍ഷം തടവ് അനുഭവിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണയില്‍ വര്‍ഷം ഏഴുകഴിഞ്ഞിട്ടും ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. ലഷ്ക്കര്‍ കമാന്‍ഡര്‍ സഖിയൂര്‍ റഹ്മാന് ലഖ്വിയാണ് അവിടെ വിചാരണ നേരിടുന്നവരില്‍ പ്രധാനി. ഇയാള്‍ ജാമ്യംനേടി വിലസുകയാണ്. ഇയാള്‍ ഇപ്പോഴും ലഷ്കര്‍ ഭീകരരെ കാണുകയും അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ ഭീകരാക്രമണത്തിലുള്ള പാക് പങ്ക് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല പാക്കിസ്ഥാനില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും ഹെഡ്ലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. ലഷ്ക്കറും ജെയ്ഷെയും പഴയതുപോലെതന്നെ പ്രവര്‍ത്തക്കുകയാണ്.
പ്രത്യേക ജഡ്ജി ജി.എ. സനാപിന്റെ മുന്‍പാകെയാണ് ഹെഡ്ലിയുടെ മൊഴിയെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ നീണ്ടു. ഒരു ഭീകരന് ഒരു വിദേശ രാജ്യത്തുനിന്ന് വീഡിയോകോണ്‍ഫറന്‍സിങ് വഴി തെളിവുനല്കുക. ലോക നിയമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും, ഉജ്വല്‍ നിഗം പറഞ്ഞു.
ഹെഡ്ലിയുടെ വെളിപ്പെടുത്തലില്‍ വിചാരണ നേരിടുന്ന മറ്റൊരു ഭീകരര്‍ അബു ജിന്ഡാലിനെപ്പറ്റിയുണ്ടാകുമെന്നും ഇത് ഇയാള്‍ക്ക് എതിരെയുള്ള നല്ല തെൡവുകളാകുമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. കേസില്‍ ഹെഡ്ലി മാപ്പുസാക്ഷിയാണ്. പാക്, അമേരിക്കന്‍ ദമ്പതികളുടെ മകനാണ് ഹെഡ്ലി. പാക്കിസ്ഥാനിലെ ഹസന് അബ്ദുള്‍ കേഡറ്റ് കോളേജില്‍ പഠിച്ച ഹെഡ്ലി 17ാം വയസിലാണ് അമേരിക്കയ്ക്ക് പോയത്. ഭീകരാക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ഹെഡ്ലി തുറന്നുസമ്മതിച്ചിരുന്നു. മാപ്പുസാക്ഷിയാക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം തുറന്നുപറയാമെന്നും ഹെഡ്ലി കോടതിയോട് സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ മാപ്പുസാക്ഷിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: