ചാത്തന്നൂര്‍: മൂന്നരപ്പതിറ്റാണ്ട് കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുലത ശിവപ്രസാദ് ബിജെപിയില്‍ എത്തിയത്; മാഫിയാ പാര്‍ട്ടിയല്ല, മാഫിയകള്‍ക്കെതിരെ പടനയിക്കുന്ന പടനായകനാണ് തന്റെ നേതാവെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
1989 മുതല്‍ സജീവ സിപിഎം പ്രവര്‍ത്തകയും മൂന്ന് തവണ പാര്‍ട്ടി ബ്രാഞ്ചു സെക്രട്ടറിയുമായിരുന്നു. ലോക്കല്‍കമ്മിറ്റിയംഗം, ഏരിയാ കമ്മിറ്റിയംഗം, അഞ്ചുവര്‍ഷം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഒരുകാലത്ത് കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ മുഖമായിരുന്നു സുലത.
കേഡര്‍ പാര്‍ട്ടിയായ സിപിഎം അഴിമതി നടത്തുന്നവര്‍ക്കും മാഫിയകള്‍ക്കും ഒപ്പം നില്‍ക്കുന്നതിനെ ചോദ്യം ചെയ്തതോടെ നേതൃത്വത്തിന്റെ കണ്ണിലെ കരടായി. നടയ്ക്കല്‍ സഹകരണബാങ്ക് അടക്കമുള്ള സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ നടന്ന അഴിമതി ചോദ്യം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ വഴിവിട്ട സഹായം ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതും നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമായി. ഒരു സാധാരണ പ്രവര്‍ത്തകയായി ബിജെപിക്ക് ഒപ്പം കാണുമെന്നും സുലത ശിവപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: