ന്യൂദല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്ത് സൈനികരിലൊരാളെ ജീവനോടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. 19 ാം ബറ്റാലിയന് മദ്രാസ് റെജിമെന്റിലെ കര്‍ണ്ണാടക സ്വദേശിയായ ലാന്‍സ് നായ്ക് ഹനമന്‍ ഥാപ്പയെയാണ് ജീവനോടെ കണ്ടെത്തിയത്.
ഥാപ്പയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നും ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണെന്നും ലഫ്റ്റ്. ജനറല്‍ ജന്‍ ഡി എസ് ഹൂഡ അറിയിച്ചു. കാലവസ്ഥ പ്രതികൂലമായതിനാല്‍ കാണാതായ മുഴുവന്‍ സൈനികരും മരിച്ചിട്ടുണ്ടാകുമെന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍ ഹനമാന് ഥാപ്പയുടെ കാര്യത്തില്‍ വലിയ അത്ഭുതമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിലനായുള്ള കഠിന പരിശ്രമത്തിലാണെന്നും സൈന്യം അറിയിച്ചു.
അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മഞ്ഞുപാളിക്കടിയില്‍ 25 അടി താഴ്ചയില്‍ നിന്ന് അഞ്ച് പേരെ കണ്ടെടുത്തത്. ബാക്കിയുള്ളവരെല്ലാം മരിച്ചെന്ന് കരുതുന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
സിയാച്ചിന്‍ ഹിമപരപ്പില്‍ ഫെബ്രുവരി മൂന്നിനുണ്ടായ മഞ്ഞിടിച്ചിലിലാണ് പത്ത് സൈനികരെ കാണാതായത്. കാണാതായവരില്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ബി സുധീഷും ഉള്‍പ്പെട്ടിരുന്നു. മദ്രാസ് റെജിമെന്റിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും സൈനികരുമാണ് ഹിമപാതത്തില്‍ അകപ്പെട്ടത്. പട്രോളിംഗ് നടത്തുന്നതിനിടെ 600 മീറ്റര്‍ ഉയരമുള്ള മഞ്ഞുപാളി ഇവര്‍ക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
മൈനസ് 45 ഡിഗ്രിക്കടുത്ത് താപനിലയുള്ള ഇവിടെ പ്രത്യേക പരിശീലനം സിദ്ധിച്ച നായ്ക്കളെ കൊണ്ടാണ് തെരച്ചില്‍ നടത്തിയിരുന്നത്. ഇത്രയും തണുപ്പുള്ള ഇവിടെ ഹനമന്‍ ഥാപ്പ എങ്ങിനെ ആറ് ദിവസം അതീജീവിച്ചെന്നാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഗുരുതരാവസ്ഥയിലുള്ള ഥാപ്പയെ വിദഗ്ധ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: