വാറംഗല്‍: തെലങ്കാനയിലെ വാറംഗല്‍ വാര്ദ്ദാനപേട്ടില് ഗര്‍ഭിണിയായ ഇരുപതുകാരിയെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ ബന്ധുക്കളാണ് പെണ്‍കുട്ടിയെ ആക്രമിക്കുകയും റോഡിലൂടെ വിവസ്ത്രയാക്കി നടത്തുകയും ചെയ്തത്.
അനിത എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒടുവില്‍ പോലീസും നാട്ടുകാരുമെത്ത യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ കാരണം അനിതയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ബനോത് രവിക്കും അയാളുടെ ആദ്യ ഭാര്യ സ്വരൂപയും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രവിയും സ്വരൂപയും മറ്റ് നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്നു പേര് ഒളിവിലും. കര്‍ഷകനായ രവി കഴിഞ്ഞ മാര്‍ച്ചില്‍ തിരുപ്പതിയില്‍ വച്ച് അനിതയെ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ രണ്ടാമത്തെ വിവാഹത്തെ കുറിച്ചറിഞ്ഞ ആദ്യ ഭാര്യ സ്വരൂപ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ വാസികള്‍ പോലീസില്‍ മൊഴി നല്കി. അതിനു ശേഷം ഭാര്യയുയെയും കുട്ടികളെയും ഉപേക്ഷിച്ച രവി അനിതയോടൊപ്പമായിരുന്നു താമസം. ഇതു ചോദ്യം ചെയ്ത സ്വരൂപയോടും ബന്ധുക്കളോടും രവി മോശമായി പെരുമാറുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പഞ്ചായത്തില്‍ സ്വരൂപ പരാതി നല്‍കുകയും രവി സ്വരൂപയെയുമായുള്ള വിവാഹബന്ധം വേര്പ്പെടുത്താമെന്നും കുട്ടികള്‍ക്ക് 7.5ലക്ഷം രൂപ നല്‍കാമെന്നും അവിടെ പറയുകയും ചെയ്തു. തിങ്കളാഴ്ച പഞ്ചായത്ത് കൂടിയ സമയം സ്വരൂപയും രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും അനിത വഴക്കില്‍ ഇടപ്പടുകയും ചെയ്തു. തുടര്‍ന്ന് ഇവരെ രവി തടയാന്‍ ശ്രമിച്ചെങ്കിലും സ്വരൂപയുടെ ബന്ധുക്കള്‍ അയാളെ ആക്രമിച്ചു. ഒടുവില്‍ രവി അവിടുന്നു രക്ഷപ്പെട്ടപ്പോള്‍ ഇവര്‍ അനിതയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: