ലഹോര്‍:ലോകപ്രശസ്തമായ കോഹിനൂര്‍ രത്നത്തിനായി അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന് രംഗത്ത്. ക്യൂന്‍ എലിസബത്ത് സെക്കന്‍ഡിന്റെ പക്കല്‍നിന്നും കൊഹിനൂര്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക് കോടതി ഫയലില്‍ സ്വീകരിച്ചു.
ലാഹോര്‍ ഹൈക്കോടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഫയല്‍ ഒരു മികച്ച ബഞ്ചിന് കൈമാറാന്‍ കോടതി രജിസ്ട്രാര്‍ ഓഫീസിന് നിര്‍ദേശം നല്കി. ബ്രിട്ടീഷ് രാജ്ഞിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് രജിസ്ട്രാര്‍ ഓഫീസ് മുമ്പ് വ്യക്തമാക്കിയിരുന്നു.
അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ ജാഫെറിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദാലിപ് സിങില്‍നിന്നും ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തതാണ് രത്നമെന്നും, ഇത് പിന്നീട് യു.കെയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ആന്ധ്രയിലെ കള്ളാര്‍ ഖനികളില്‍നിന്ന് മധ്യയുഗത്തില്‍ ഖനനം ചെയ്തെടുത്ത അമൂല്യ രത്നക്കല്ലാണ് കോഹിനൂര്‍. ഏറെക്കാലം കാക്കാത്തീയ രാജവംശത്തിന്റെ കൈവശമായിരുന്നിത്. സിക്ക് ഭരണാധികാരിയായിരുന്ന 13 വയസുള്ള ദുലീപ് സിംഗ് 1850ല്‍ ബ്രിട്ടനിലെത്തിയപ്പോള്‍ ഈ വിശിഷ്ട രത്നം ബ്രിട്ടീഷുകാര്‍ ബലമായി തട്ടിയെടുക്കുകയായിരുന്നു.
ഇപ്പോള്‍ ഇത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം അലങ്കരിക്കുന്നു. കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരിച്ചുതരണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നെങ്കിലും ബ്രിട്ടന് ചെവിക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: